സൗദി അറേബ്യയിൽ സ്കൂളുകൾ ഞായറാഴ്ച തുറക്കും
18 മാസങ്ങൾക്ക് ശേഷം സ്കൂളുകൾ സജീവമാകും

റിയാദ്: കോവിഡ് നിയന്ത്രണവിധേയമാകുന്ന സൗദി അറേബ്യയിൽ ഞായറാഴ്ച മുതൽ സ്കൂളുകൾ പ്രവർത്തിക്കും. 18 മാസത്തെ ഇടവേളക്കു ശേഷമാണ് രാജ്യത്ത് കലാലയങ്ങൾ തുറക്കുന്നത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചശേഷമാണ് സ്കൂളുകൾക്ക് പ്രവർത്തനാനുമതി നൽകുന്നത്.
ഇതിന്റ പുരോഗതി സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിൻ മുഹമ്മദ് ആൽ ശൈഖ് വിലയിരുത്തി.സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർഥികൾക്ക് പുസ്തകങ്ങൾ കൈമാറി. സ്കൂളിലെത്തുന്നതിന് വിദ്യാർഥികളും അധ്യാപകർ അടക്കം മുഴുവൻ ജീവനക്കാരും രണ്ടു ഡോസ് കോവിഡ് വാക്സിൻ കുത്തിവെപ്പെ് എടുത്തിരിക്കണമെന്ന് മന്ത്രി അറിയിച്ചു.