headerlogo
breaking

ജാനകിക്കാട് കൂട്ട ബലാല്‍സംഗം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം

സ്ത്രീ സുരക്ഷയില്‍ ഉത്തരേന്ത്യയിലെക്കാള്‍ ഭീകരമായ സ്ഥിതിയാണ് ഇന്ത്യയില്‍ നില നില്‍ക്കുന്നതെന്ന് പ്രമേയം അവതരിപ്പിച്ച് കൊണ്ട് റോജി ജോണ്‍ എം.എല്‍.‍എ.

 ജാനകിക്കാട് കൂട്ട ബലാല്‍സംഗം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം
avatar image

NDR News

28 Oct 2021 12:03 PM

തിരുവനന്തപുരം:കുറ്റ്യാടിയില്‍ പെണ്‍കുട്ടിയെ കൂട്ട ബലാല്‍ സംഗം ചെയ്ത വിഷയത്തില്‍‍ സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി.സ്ത്രീ സുരക്ഷയില്‍ ഉത്തരേന്ത്യയിലെക്കാള്‍ ഭീകരമായ സ്ഥിതിയാണ് ഇന്ത്യയില്‍ നില നില്‍ക്കുന്നതെന്ന് പ്രമേയം അവതരിപ്പിച്ച് കൊണ്ട് റോജി ജോണ്‍ എം.എല്‍.‍എ. പറഞ്ഞു.

      മൂന്ന് മാസത്തിനിടയില്‍ മാത്രം മൂന്ന് കൂട്ട ബലാല്‍ സംഗ കേസുകള്‍ കേരളത്തിലുണ്ടായി. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം കുറഞ്ഞ് വരുന്നെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.കുറ്റ്യാടി സംഭവത്തിന്റെ പേരില്‍ ഉടന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നാല് പേര്‍ അറസ്റ്റിലായെന്നും മുഖ്യമന്ത്രി പറഞ്ഞു . മൊഴിയുടെ അടിസ്ഥാനത്തില്‍ ഇനിയും അറസ്റ്റുകള്‍ ഉണ്ടാവും. മലപ്പുറത്തെ പീഢന സംഭവത്തിലും പ്രതിയെപിടി കൂടിയിട്ടുണ്ട്.

      എന്നാല്‍ ഉത്തരേന്ത്യയുമായി താരതമ്യം ചെയ്തുള്ള പ്രതിപക്ഷത്തിന്റെ പരാമര്‍ശം ആരെ വെള്ള പൂശാനാണെന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രീ പറഞ്ഞു.ഈ മാസം 17ന് കുറ്റ്യാടിക്കടുത്ത് ജാനകിക്കാട്ടില്‍ വച്ചാണ് നാലു യുവാക്കള്‍ പെണ്‍കുട്ടിയെ ബലമായ കൂട്ടിക്കൊണ്ട് പോയി പീഢിപ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട മൊഴിയെടുപ്പില്‍ മറ്റൊരിടത്ത് വെച്ചും പീഡിപ്പിക്കപ്പെട്ടതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ചെമ്പനോടക്കടുത്തെ വന പ്രദേശത്ത് വച്ചായിരുന്നു പീഡനം.പ്രദേശത്തേക്ക് പ്രതികള്‍, തന്നെ ബലപ്രയോഗം നടത്തി കൂട്ടി കൊണ്ടു പോകുകയായിരുന്നുവെന്നാണ് പെണ്‍ കുട്ടി മൊഴി നല്‍കിയത്.

NDR News
28 Oct 2021 12:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents