വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
കണ്ണൂർ സ്വദേശി റിയാസ്, കാസർകോട് സ്വദേശി അർജ്ജുൻ എന്നിവരാണ് മരിച്ചത്

കൊല്ലം: ഓയൂർ നെടുമൺ കാവ് കൽഞ്ചിറ ആറ്റിൽ കുളിക്കാനിറങ്ങവെ വൈദ്യുതാഘാതമേറ്റ് രണ്ട് വിദ്യാർഥികൾ മരിച്ചു. പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോഷോക്കേറ്റാണ അപകടം സംഭവിച്ചത്.
കണ്ണൂർ സ്വദേശിയായ റിയാസ് (21), കാസർകാേട് കാഞ്ഞങ്ങാേട് അർജ്ജുൻ (21) എന്നിവരാണ് മരിച്ചത്. ഇരുവരും കൊല്ലം കരിക്കാേട് ടി.കെ.എം എൻജീനീയറിങ് കാേളജ് വിദ്യാർത്ഥികളാണ്.
ഇന്ന് വെെകിട്ട് 4.30 ഓടെയാണ് അപകടം സംഭവിച്ചത്. നെടുമൺകാവ് ജങ്ഷനിൽ നിന്ന് ഓട്ടോ വഴി അഞ്ച് വിദ്യാർത്ഥികൾ കൽച്ചറ പള്ളിക്ക് സമീപത്തെ ആറിൽ എത്തുകയായിരുന്നു. ഇവിടെ വെെദ്യുതി ലെെൻ പാെട്ടി കിടക്കുന്നുണ്ടായിരുന്നെങ്കിലും ഇത് വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. തുടർന്ന് ഇതിലൊരാൾ അബദ്ധവശാൽ വെെദ്യുതി ലെെനിൽ കയറി പിടിക്കുകയായിരുന്നു.
കണ്ടുനിന്ന സുഹൃത്തുക്കളിൽ ഒരാൾ ഷാേക്കേറ്റ വിദ്യാർത്ഥിയെ രക്ഷിക്കുന്നതിനായി സമീപത്തെ മരത്തിന്റെ കമ്പ് ഒടിച്ച് അടിച്ചെങ്കിലും ഫലമുണ്ടായില്ല ഒടുവിൽ ഈ വിദ്യാർത്ഥി സുഹൃത്തിനെ കയറി പിടിക്കുകയായിരുന്നു. ബാക്കി മൂന്ന് പേർ നിലവിളിച്ച് ആളെ കൂട്ടിയെങ്കിലും ഷാേക്കേറ്റവരെ രക്ഷിക്കാനായില്ല.