മൂന്നാം ഏകദിനത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ വിന്‍ഡീസിനെ പൊരിച്ചു
ഇതോടെ പരമ്പരയിലെ മൂന്ന് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര തൂത്തു വാരി.

അഹമ്മദാബാദ്: വെസ്റ്റിന്‍ഡീ സിനെതിരേ ഇന്ത്യയ്ക്ക് മൂന്നാം മത്സരത്തിലും ഉജ്വല വിജയം. ഏക ദിന പരമ്പരയിലെ മൂന്നാം മത്സര ത്തില്‍ യുവതാരങ്ങളുടെ ബാറ്റിംഗ് പ്രകടനത്തിനൊപ്പം ഇന്ത്യന്‍ ബൗളര്‍ മാര്‍ മികച്ച രീതിയില്‍ പന്തെറിയുക യും ചെയ്തപ്പോള്‍ 96 റണ്‍സിനായി രുന്നു ഇന്ത്യയുടെ വിജയം. ഇതോടെ പരമ്പരയിലെ മൂന്ന് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി.
തീ തുപ്പുന്ന പന്തുകളുമായി ഇന്ത്യന്‍ ബൗളര്‍മാര്‍ നിറഞ്ഞാടിയ പ്പോള്‍ വെസ്റ്റിന്‍ഡീസിന് അവസാന മത്സരത്തിലും രക്ഷയില്ല. 100 റണ്‍ സ് തികയും മുമ്പ് കൂടാരം കയറിയ ത് ഏഴു വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാ ര്‍. 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ട ത്തില്‍ 90 റണ്‍സ് എടുക്കാനേ വിന്‍ഡീസിനായുള്ളൂ.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 266 റണ്‍സിനെതിരേ ഇറങ്ങിയ വിന്‍ഡീസിന്റെ ഓപ്പണര്‍ മാരെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ പറഞ്ഞുവിട്ടു.മികച്ച ഒരു കൂട്ടുകെട്ടുപോലും വിന്‍ഡീസ് നിരയില്‍ ഉണ്ടായില്ല. 34 റണ്‍സ് എടുത്ത നായകന്‍ നിക്കോ ളാസ് പൂരനെയും 36 റണ്‍സ് എടു ത്ത ഓഡന്‍ സ്മിത്തിനെയും ഒഴികെ ആരേയും നിലയുറപ്പിക്കാന്‍ പോ ലും ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദി ച്ചില്ല. വിന്‍ഡീസിന്റെ ഓപ്പണര്‍മാരെ ആദ്യ ബാറ്റിൽ തന്നെ ഇന്ത്യന്‍ ബൗള ര്‍മാര്‍ പറഞ്ഞുവിട്ടു.
ഓപ്പണര്‍ ഷായ് ഹോപ്പിനെ അ ഞ്ചു റണ്‍സിന് മൊഹ മ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുരുക്കിയപ്പോ ള്‍ ബ്രാന്‍ഡന്‍ കിംഗി നെ 14 റണ്‍ സിന് ചഹറിന്റെ പന്തില്‍ യാദവ് പിടി കൂടി.പിന്നാലെയെത്തിയ ഡാരന്‍ ബ്രാവോയെയും അധിക നേരം നിര്‍ ത്തിയില്ല. 19 റണ്‍സ് എടുത്ത ബ്രാ വോയെ പ്രസിദ്ധ് കൃഷ്ണ വിരാട് കോഹ്ലിയുടെ കയ്യിലെത്തിച്ചു. ഷംറാ ബ്രൂക്‌സിന് മൂന്ന് പന്തേ പിടിച്ചു നില്‍ ക്കാനായുള്ളൂ. അക്കൗണ്ട് തുറക്കും മുമ്പ് വീണു. 39 പന്തുകളില്‍ രണ്ടു ഫോറുകളും ഒരു സിക്‌സറും അടിച്ച നായകന്‍ നിക്കോളാസ്പൂരനെ കു ല്‍ദീപ് യാദവ് ശര്‍മ്മയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു.
വാലറ്റത്ത് അണയുന്നതിന് മുമ്പായി നടത്തിയ ആളിക്കത്തലാ യ അല്‍സാരത്ത് ജോസഫും (29) ഹെയ്ഡന്‍ വാല്‍ഷും (13) നടത്തിയ പ്രകടനം ഇന്ത്യയുടെ വിജയം താമസിപ്പിച്ചെന്ന് മാത്രം.