കാസർഗോഡ് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി
നാരായണന്‍ പ്രസന്ന ദമ്പതികളുടെ മകള്‍ ദേവാനന്ദ (16) യാണ് മരിച്ചത്

കാസര്‍ഗോഡ് : കാസർഗോഡ് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണാ ജോർജ്. കാസര്‍ഗോഡ് കരിവെള്ളൂര്‍ പെരളത്ത് നാരായണന്‍ പ്രസന്ന ദമ്പതികളുടെ മകള്‍ ദേവാനന്ദ (16) യാണ് മരിച്ചത് .
കൂള്‍ ബാറില്‍ ഷവര്‍മ കഴിച്ചാണ് ഭക്ഷ്യവിഷബാധയേറ്റത്. സമഗ്രമായ അന്വേഷണത്തിനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദ്ദേശം നൽകിയത്. ആരോഗ്യപ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചർക്ക് കൃത്യമായ ചികിത്സ ഉറപ്പു വരുത്താൻ ജില്ലാ മെഡിക്കൽ ഓഫീസർക്കും മന്ത്രി നിർദ്ദേശം നൽകി. അവധി ദിവസമാണെങ്കിലും ചികിത്സ ഉറപ്പാക്കണമെന്നാണ് നിർദേശം.
ചെറുവത്തൂര്‍ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ച 15 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ തന്നെ അഞ്ച് പേരുടെ നില ഗുരുതരമാണ് . ഇവര്‍ കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വയറിളക്കത്തെ തുടര്‍ന്ന് ഇന്നലെയാണ് നാല് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇന്ന് രാവിലെ 3 പേര്‍കൂടി ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് ഇതേകാരണം പറഞ്ഞ് പിന്നീട് നിരവധി പേര്‍ ആശുപത്രിയിലെത്തുകയായിരുന്നു.