headerlogo
breaking

അഗ്നിപഥ്; കേരളത്തിലും പ്രതിഷേധം

തലസ്ഥാനമായ തിരുവനന്തപുരത്തും കോഴിക്കോടുമാണ് പ്രതിഷേധം നടക്കുന്നത്.

 അഗ്നിപഥ്; കേരളത്തിലും പ്രതിഷേധം
avatar image

NDR News

18 Jun 2022 11:33 AM

തിരുവനന്തപുരം : അഗ്നിപഥ് കേരള ത്തിലും പ്രതിഷേധം, രാജ്ഭവന്‍ മാര്‍ച്ചുമായി അഞ്ഞൂറിലധികം പേര്‍.കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വ കാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിന് എതിരെ കേരളത്തിലും പ്രതിഷേധം. തലസ്ഥാനമായ തിരുവനന്തപുര ത്തും കോഴിക്കോടുമാണ് പ്രതിഷേധം നടക്കുന്നത്. അഞ്ഞൂറിലധികം ഉദ്യോഗാര്‍ത്ഥി കളാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്കാണ് പ്രതിഷേധ മാര്‍ച്ച്.

   കോഴിക്കോടും പ്രതിഷേധം നടക്കു ന്നുണ്ട്. എഴുത്ത് പരീക്ഷക്കായി കാത്തിരുന്ന ഉദ്യോഗര്‍ത്ഥികളാണ് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡിനെ തുടര്‍ന്ന് ആര്‍മി റിക്രൂട്ട്‌ മെന്റുകള്‍ മരവിപ്പിച്ചിരിക്കുകയായിരുന്നു. സൈനിക റിക്രൂട്ട്‌മെന്റ് റാലികള്‍ പലതും നടന്നിരുന്നെങ്കിലും, നിയമനം നടന്നില്ല. ഈ റാലികളില്‍ പങ്കെടുത്തവരും ഫിസിക്കലും മെഡിക്കലുമായ എല്ലാ പരീക്ഷ കളും പാസ്സായ ഉദ്യോഗാര്‍ത്ഥികളു മാണ് പ്രതിഷേധ വുമായി രംഗത്തെ ത്തിയിരിക്കുന്നത്.

  ‘അഗ്നിപഥ്’ സ്‌കീം എത്രയും പെട്ടെന്ന് പിന്‍വലിക്കണം, ആര്‍മി കംബൈന്‍ഡ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ എത്രയും പെട്ടെന്ന് നടത്തണമെന്നുമാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. രാവിലെ 9.30യോടെയാണ് തിരുവനന്തപുരത്ത് മാര്‍ച്ചിനായി ഉദ്യോഗാര്‍ത്ഥികള്‍ ഒത്തുച്ചേര്‍ന്നത്. ആദ്യം അഞ്ഞൂറോളം പേരാണ് ഉണ്ടായിരുന്നത്. പിന്നീട് ആളു കളുടെ എണ്ണം കൂടുകയായിരുന്നു.

  പ്രതിഷേധത്തെ തുടര്‍ന്ന് കേരള ത്തിലേയ്ക്കുളള രണ്ട് ട്രെയിനുകള്‍ കൂടി റദ്ദാക്കി. നാളെ പുറപ്പെടേണ്ട സെക്കന്തരാബാദ് തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്‌സ്പ്രസ്, 20 ന് പുറപ്പെടേണ്ട എറണാകുളം പാട്‌ന ബൈ വീക്കലി എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

NDR News
18 Jun 2022 11:33 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents