പ്രതിപക്ഷ പ്രതിഷേധം; സഭാ നടപടികൾ നിർത്തിവെച്ചു
പ്രതിപക്ഷാംഗങ്ങൾ സഭയിലെത്തിയത് കറുപ്പണിഞ്ഞ്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് തുടക്കമായി. പ്രതിപക്ഷ പ്രതിഷേധത്തോടെ സഭാ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. അഞ്ച് മിനിറ്റ് നേരം മാത്രമാണ് സഭ സമ്മേളിച്ചത്. പ്രതിപക്ഷ അംഗങ്ങളിൽ പലരും കറുപ്പണിഞ്ഞാണ് സഭയിലെത്തിയത്.
രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ടി. സിദ്ദിഖാണ് അടിയന്തര പ്രമേയത്തിന് അനുമതി ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയ നോട്ടീസ് പരിഗണനയിലാണെന്ന് സ്പീക്കർ വ്യക്തമാക്കി.
ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍തന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുകളും ഉയർത്തുകയും പ്രതിപക്ഷ എംഎല്‍എമാർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ബാനറുകളും പ്ലക്കാർഡുകളും ചട്ടവിരുദ്ധമാണെന്ന് സ്പീക്കർ വ്യക്തമാക്കി. എന്നാല്‍ പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. തുടർന്ന് പ്രതിപക്ഷബഹളം തുടർന്നതിനാല്‍ സഭ തല്‍ക്കാലത്തേക്ക് നിർത്തിവെച്ചു.
സഭയില്‍ മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ സഭാ ടിവി പുറത്തുവിടരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.