ഇനി പരിശീലകനാവാനില്ല; കടുത്ത തീരുമാനവുമായി ഇന്ത്യന്‍ മുന്‍ താരം
ഏഴു വര്‍ഷം താന്‍ പരിശീലകനായി പ്രവര്‍ത്തിച്ചു എന്ന് ശാസ്ത്രി പറഞ്ഞു.

മുംബെ:ഇനി പരിശീലകനാവാന്‍ താനില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി. ഏഴു വര്‍ഷം താന്‍ പരിശീലകന്‍ ആയി പ്രവര്‍ത്തിച്ചു എന്നും ഇനി എന്തെങ്കിലും കോച്ചിംഗ് നടത്തുകയാണെങ്കില്‍ ത്തന്നെ അത് ഗ്രാസ്‌റൂട്ട് ലെവലില്‍ മാത്രം ആയിരിക്കുമെന്നും ശാസ്ത്രി പറഞ്ഞു.
'എന്റെ കോച്ചിംഗ് സമയം അവസാനിച്ചു. ഏഴു വര്‍ഷമായി ഞാന്‍ പരിശീലകന്‍ ആയി പ്രവര്‍ത്തിച്ചു. അത് മതി. അദ്ദേഹം പറഞ്ഞു. ഞാന്‍ എന്തെങ്കിലും കോച്ചിംഗ് നടത്തുകയാണെങ്കില്‍, അത് ഗ്രാസ്‌റൂട്ട് ലെവലില്‍ മാത്രം ആയിരിക്കുമെന്നും ' അദ്ദേഹം പറയുകയുണ്ടായി.ഗ്രാസ് റൂട്ട് ലെവലില്‍ പരിശീലനം നടത്താനായി തനിക്ക് ഒരു സംരംഭം ഉണ്ട്. ഞാന്‍ അതു വഴി ചെയ്തു കൊള്ളാം. അതല്ലാതെ പരിശീലക നെന്ന നിലയില്‍ എന്റെ സമയം അവസാനിച്ചു എന്നും ഇനി താൻ ദൂരെ നിന്ന് കളി കാണുകയും ആസ്വദിക്കുകയും ചെയ്യും എന്നും ശാസ്ത്രി പറഞ്ഞു.
ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ താനുമായി താരതമ്യം ചെയ്ത സുനില്‍ ഗവാസ്‌കറിന്റെ വിലയിരുത്തലി നോടും അദ്ദേഹം പ്രതികരിച്ചു. ആര്‍ക്കും അവരുടെ ആഗ്രഹത്തി നനുസരിച്ച് എന്തും പറയാമെന്ന് ശാസ്ത്രി പറഞ്ഞു.