ഹോം ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സിനെ നിലം പരിശാക്കി എ.ടി.കെ
അധികാരിക വിജയം രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. ജന്മ വൈരികളായ എ.ടി.കെ മോഹൻ ബഗാനെതിരെ 2-5 സ്‌കോറിനാണ് മഞ്ഞപ്പട മുട്ട് മടക്കിയത്. എ.ടി.കെയുടെ സീസണിലെ ആദ്യ ജയമാണ് ബ്ലാസ്റ്റേഴ്സിന് നേരെയുള്ളത്.
ആദ്യ മിനിറ്റില്‍ തന്നെ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് പന്തുമായി ബോക്‌സിലേക്ക് മുന്നേറിയെങ്കിലും താരത്തിന് ഗോളടിക്കാനായില്ല. പിന്നാലെ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ച മറ്റൊരവസരവും ലക്ഷ്യം കണ്ടില്ല. എന്നാല്‍ മൂന്നാമത്തെ ശ്രമത്തില്‍ ആറാം മിനിറ്റില്‍ സൂപ്പര്‍ താരം ഇവാന്‍ കലിയുഷ്‌നിയിലൂടെ ബ്ലാസ്റ്റേഴ്‌സ് മത്സരത്തില്‍ ലീഡെടുത്തു. സഹല്‍ അബ്ദുള്‍ സമദിന്റെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഒന്‍പതാം മിനിറ്റില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ ഒരു ഗോള്‍ മടക്കിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്‌ളാഗ് ഉയര്‍ത്തിയതോടെ ഗോള്‍ അസാധുവായി.
കളിയിൽ ആദ്യം ലീഡ് ഉയർത്തിയത് ബ്ലാസ്റ്റേഴ്സ് ആയിരുന്നെങ്കിലും തുടര്‍ച്ചയായി ആക്രമണങ്ങള്‍ക്കൊടുവില്‍ 26-ാം മിനുറ്റില്‍ എടികെയുടെ ദിമിത്രി പെട്രാറ്റോസ് മഞ്ഞപ്പടയുടെ വലകുലുക്കി സമനില പിടിച്ചു. സ്ഥിരത കൈവരിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചെങ്കിലും വിജയം കൈവരിക്കാനായില്ല. ഒരു ഗോള്‍ കൂടി കണ്ടെത്താനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമങ്ങള്‍ എടികെ പ്രതിരോധത്തിന് മുന്നില്‍ നിഷ്ഫലമായി.
തുടർന്ന് 38-ാം മിനിറ്റിൽ ജോണി കൗക്കോയും 62-ാം മിനുറ്റില്‍ ദിമിത്രി പെട്രാറ്റോസും എടികെയുടെ ലീഡ് ഉയര്‍ത്തി. 78-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നിഷു കുമാറിന്റെ ലോങ് റേഞ്ചര്‍ പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 81-ാം മിനിറ്റില്‍ പകരക്കാരനായി വന്ന മലയാളി താരം കെ. പി. രാഹുൽ ബ്ലാസ്റ്റേഴ്സിനായി വലകുലുക്കി.
എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആഹ്ലാദം തുടരുന്നതിനിടെ 89-ാം മിനിറ്റില്‍ ലെനി റോഡ്രിഗസ്സിലൂടെ മോഹന്‍ ബഗാന്‍ മത്സരത്തിലെ നാലാം ഗോള്‍ നേടി. മുഴുവന്‍ നിരയും ആക്രമണത്തിനായി നിരന്നപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ക്ഷയിച്ചതോടെ വീണ്ടും കൗണ്ടര്‍ അറ്റാക്കിലൂടെ മോഹന്‍ ബഗാന്‍ വലകുലുക്കി. തുടർന്ന് പെട്രാറ്റോസിൻ്റെ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി