സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്
മികച്ച ചിത്രം നന്‍പകല്‍ നേരത്ത് മയക്കം

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും നടിയായി വിന്‍സി അലോഷ്യസിനെയും തിരഞ്ഞെടുത്തു. നടനും സംവിധായകനുമായ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 44 ചിത്രങ്ങളാണ് അവസാനഘട്ട മത്സരത്തിനുണ്ടായിരുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിയ്‌ക്ക് മികച്ച നടനായി തിരഞ്ഞെടുത്തത്. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തു.
അറിയിപ്പ് എന്ന ചിത്രത്തിന് മഹേഷ് നാരായണന് മികച്ച സംവിധായകനുള്ള പുരസ്‌കാരവും ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനും അപ്പന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയറും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായി.
സ്വഭാവനടി ദേവി വർമ (സൗദി വെള്ളക്ക), സ്വഭാവനടൻ പി.പി. കുഞ്ഞിക്കൃഷ്ണൻ (എന്നാ താൻ കേസ് കൊട്), സംവിധാനം (പ്രത്യേക ജൂറി) - വിശ്വജിത്ത് എസ്., രാരിഷ് -വേട്ടപ്പട്ടികളും ഓട്ടക്കാരും, സംവിധായകൻ- മഹേഷ് നാരായണൻ (അറിയിപ്പ്), മികച്ച രണ്ടാമത്തെ ചിത്രം- അടിത്തട്ട് തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) - രാജേഷ് കുമാർ, തെക്കൻ തല്ലുകേസ്, തിരക്കഥാകൃത്ത് - രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, എന്നാ താൻ കേസ് കൊട്, ക്യാമറ- മനേഷ് മാധവൻ, ചന്ദ്രു സെൽവരാജ് (ഇലവീഴാ പൂഞ്ചിറ, വഴക്ക്), കഥ- കമൽ കെ.എം (പട), സ്ത്രീ-ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം- ശ്രുതി ശരണ്യം (ബി 32 മുതൽ 44 വരെ), കുട്ടികളുടെ ചിത്രം -പല്ലൊട്ടി 90സ് കിഡ്, ബാലതാരം പെൺ- തന്മയ (വഴക്ക്), ബാലതാരം ആൺ -മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്) എന്നിവർക്കാണ് മറ്റു പുരസ്കാരങ്ങൾ.