ബാലുശ്ശേരി ഒഴുക്കിൽപ്പെട്ട് കാണാതായ മിഥിലാജിന്റെമൃതദേഹം കണ്ടെത്തി
മൃതദേഹം 20 മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിലാണ് കണ്ടത്

ബാലുശ്ശേരി: മഞ്ഞപ്പുഴയിൽ ഇന്നലെ കാണാതായ മിഥിലാജിന്റെ മൃതദേഹം കണ്ടെടുത്തു എൻ ഡി ആർ എഫ് സംഘം ക്യാമറ ഉപയോഗിച്ച് ഉച്ചക്ക് രണ്ടരയോടെയാണ് സ്ഥലം കണ്ടെത്തിയത്.മിഥിലാജിന്റെ മൃതദേഹം 20 മണിക്കൂറോളം നടത്തിയ തെരച്ചിനൊടുവിലാണ് കണ്ടത്. ഇന്നലെയാണ് ഹൈസ്കൂളിനടുത്ത് ഉണ്ണൂൽമ്മൽ കണ്ടി നസീറിന്റെ മകൻ മിഥുലാജിനെ കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായത്. വൈകീട്ട് കൂട്ടുകാരൊടൊപ്പം പുഴയിൽ കുളിക്കാനിറങ്ങവെയാണ് ഒലിച്ചു പോയത് ഫയർഫോഴ്സിലെ സ്കൂബാടീം ഏതാണ്ട് മൂന്നുമണിയോടെ മുങ്ങി എടുക്കുകയായിരുന്നു.
ശക്തമായ ഒഴുക്കുള്ള പുഴയിൽ ഇന്നലെ നരിക്കുനിയിൽ നിന്നുള്ള ഫയർഫോഴ്സും സ്കൂബാ ടീമും എത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ എൻ ഡി ആർ എഫ് സഹായം തേടുകയായിരുന്നു. വെള്ളത്തിൽ മുങ്ങിയ സ്ഥലത്തിന്റെ റോഡിന്റെ മറുവശത്ത് പത്തുമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. പുഴറോഡ് ചുറ്റി ഒഴുകുന്നതിനാൽ ഏതാണ്ട് അൻപത് മീറ്റർ ഒഴുകിയാണ് ഇവിടെഎത്തിയത് ചെറുപ്പത്തിലേ ഈപുഴയിൽ ഇറങ്ങുന്നആളാണ് മിഥിലാജ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.കനത്ത മഴയെ തുടർന്നു പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. 20 മണിക്കൂർ നടത്തിയ തെരച്ചിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. കാണാതായ സ്ഥലത്തു നിന്നും നൂറുമീറ്റർ ദൂരെ മരത്തിൽ തങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.
നരിക്കുനി ഫയര്‍ഫോഴ്‌സ് സംഘം, സ്‌കൂബ ടീം, ഓമശ്ശേരികര്‍മ്മ, കൂരാച്ചുണ്ട് അമീന്‍ റെസ്‌ക്യൂ തുടങ്ങിയ സന്നദ്ധ സംഘങ്ങള്‍ നാട്ടുകാർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് തെരച്ചില്‍ നടത്തിയത്. ബാലുശ്ശേരി പൊലീസും സ്ഥലത്ത് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. തെരച്ചില്‍ നടത്തിയ സ്ഥലത്ത് വന് ജനാവലിയാണ് എത്തിച്ചേര്‍ന്നത്.