വടകരയിലെ നവ കേരള സദസ്സിൽ എംഎസ്എഫ് മുൻ സംസ്ഥാന നേതാവ്
നവകേരള സദസ്സിന്റെ സ്വീകരണ കേന്ദ്രങ്ങളിൽ പറ്റാവുന്നിടത്തെല്ലാം പങ്കെടുക്കും

വടകര: വടകരയിലെ നവകേരള സദസുമായി ബന്ധപ്പെട്ട പരിപാടിയിൽ എം എസ് എഫിന്റെ സംസ്ഥാന നേതാവ് പങ്കെടുത്തത് കൗതുകമായി.നവകേരള സദസ്സ് പോലുള്ള പരിപാടികൾ പൂർണാർത്ഥത്തിൽ സ്വാഗതം ചെയ്യേണ്ടതുണ്ടെന്ന് എം.എസ്. എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ലത്തീഫ് തുറയൂർ പറഞ്ഞു. നവകേരള സദസ്സിന് മുന്നോടിയായി വടകരയിൽ നടന്ന പ്രഭാത യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിത വിഷയത്തിൽ എം.എസ്.എഫിൽ നിന്നും അച്ചടക്ക നടപടി നേരിട്ട നേതാവാണ് ലത്തീഫ് തുറയൂർ. എം.എസ്.എഫിലെ ഏറ്റവും പ്രധാനപ്പെട്ട വിങ് ഹരിതയിലെ ഭാരവാഹികൾ നൽകിയ പരാതിയിൽ നീതി ലഭിക്കാത്ത സാഹചര്യത്തിൽ നീതി ലഭ്യമാക്കണമെന്ന് പറഞ്ഞതിന്റെ പേരിലാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും മുസ്ലിം ലീഗിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമായിട്ടാണ് അന്ന് നടപടിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.നവ കേരള സദസ്സിന്റെ സ്വീകരണ കേന്ദ്രങ്ങളിൽ പറ്റാവുന്നിടത്തെല്ലാം പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ജന നന്മയ്ക്കായി കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഒരുമിച്ചുനിൽക്കണമെന്നും ലത്തീഫ് തുറയൂർ പറഞ്ഞു. ഹരിത വിഷയത്തിൽ എം.എസ്.എഫിൽ നിന്നും അച്ചടക്ക നടപടി നേരിട്ട നേതാവാണ് ലത്തീഫ് തുറയൂർ. എം.എസ്.എഫിലെ ഏറ്റവും പ്രധാനപ്പെട്ട വിങ് ഹരിതയിലെ ഭാരവാഹികൾ നൽകിയ പരാതിയിൽ നീതി ലഭിക്കാത്ത സാഹചര്യത്തിൽ നീതി ലഭ്യമാക്കണമെന്ന് പറഞ്ഞതിന്റെ പേരിലാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും മുസ്ലിം ലീഗിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമായിട്ടാണ് അന്ന് നടപടിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.