എല്ലാം വിഫലം, കണ്ണൂരിൽ കിണറ്റിൽ നിന്നും പുറത്തെടുത്ത് കൂട്ടിലാക്കിയ പുലി ചത്തു
നിർമാണം നടക്കുന്ന വീട്ടിലെ കിണറ്റിലാണ് രാവിലെ പുളളിപ്പുലിയെ കണ്ടത്

കണ്ണൂര്‍ : കണ്ണൂരിൽ കിണറ്റിൽ വീണ പുലി ചത്തു. കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി മയക്കുവെടി വെച്ച് കൂട്ടിലാക്കിയെങ്കിലും രാത്രിയോടെയാണ് ചത്തത്. നാളെ വയനാട്ടിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തും.ഇന്ന് രാവിലെയാണ് അണിയാരം മാമക്കണ്ടി പീടികയിൽ സുധിയുടെ നിർമാണം നടക്കുന്ന വീട്ടിലെ കിണറ്റിൽ പുളളിപ്പുലി വീണുകിടക്കുന്നത് കണ്ടത്. വനംവകുപ്പ് സംഘവും പൊലീസും ഫയഫോഴ്സ് സംഘവും ചേര്‍ന്ന് നടത്തിയ ശ്രമകരമായ ദൗത്യത്തിന് ഒടുവിൽ വൈകിട്ടോടെ പുലിയെ കിണറ്റിൽ നിന്നും പുറത്തെത്തിച്ചു. എന്നാൽ രാത്രിയോടെ ചത്തു.
കിണറ്റിൽ രണ്ടര കോല്‍ വെള്ളമുണ്ടായിരുന്നു. ഇത് വറ്റിച്ച ശേഷം മയക്കുവെടി വയ്ക്കാനായിരുന്നു ഡിഎഫ്ഒ അനുമതി നൽകിയത്. വനം വകുപ്പിന്റെ വയനാട്ടിൽ നിന്നുള്ള സംഘം എത്തിയ ശേഷമായിരുന്നു രക്ഷാപ്രവർത്തനം. വെറ്ററിനറി സർജൻ അജേഷ് മോഹൻ ദാസിന്റെ നേതൃത്വത്തിലാണു മയക്കുവെടി വച്ചത്.അവശ നിലയിലായ പുലിയെ കണ്ണവത്തേക്ക് മാറ്റിയിരുന്നു.പു്ലിയുടെ ജഢം പോസ്റ്റ് മോര്‍ട്ടത്തിനായി നാളെ വയനാട്ടിലേക്ക് കൊണ്ട് പോകും.പെരിങ്ങത്തൂർ പോലുള്ളനഗര പ്രദേശത്തേക്ക് പുഴ കടന്നായിരിക്കാം പുലി എത്തിയതെന്ന് ഡിഎഫ്ഒ പറഞ്ഞു.