കിണറിൽ വീണ കാട്ടാനയെ 20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനു ശേഷം രക്ഷിച്ചു
വനം വകുപ്പ് തീർത്ത സമാന്തരപാതയിലൂടെ ആന അവസാനം പിടിച്ചു കയറി

ഊർങ്ങാട്ടിരി: കിണറ്റിൽ വീണ കൊമ്പനാനയെ രക്ഷിച്ച് ആർ ആർ ടി സംഘം. ജെസിബി ഉപയോഗിച്ച് കിണറിന് സമാന്തരമായി മണ്ണെടുത്ത് പാത നിർമിച്ചാണ് ആനയെ കിണറിൽ നിന്നും കയറ്റിയത്. 20 മണിക്കൂറോളം കിണറിലെ വെള്ളത്തിൽ കിടന്ന ആന അവശനിലയിൽ ആയിരുന്നു. പിന്നീട് മെല്ലെ കാട്ടിലേക്ക് ആന കയറിപ്പോയി.പലപ്രാവശ്യത്തെ ശ്രമത്തിനുശേഷമാണ് ആനയ്ക്ക് കിണറിൽ നിന്നും പുറത്തു കയറാൻ ആയത്.പലതവണ ആന പിടിവിട്ട് കിണറിലേക്ക് തന്നെ അവശനായി വേണെങ്കിലും വനപാലകരുടെ സദാ ജാഗ്രതയിൽ ദൗത്യം വിജയത്തിൽ എത്തിക്കുകയായിരുന്നു.
രക്ഷാപ്രവർത്തനം വലിയ ഒരു വെല്ലുവിളിയായിരുന്നു. രാത്രിയായതു കൊണ്ട് പ്രതീക്ഷിച്ച സ്ഥലത്തേക്ക് ആന പോയിട്ടില്ലെങ്കിൽ എന്ത് ചെയ്യും എന്ന് പ്രതിസന്ധി ഉണ്ടായിരുന്നു. നാട്ടുകാരുടെ കൂടി സഹകരണത്തോടുകൂടിയാണ് മനപാലകസംഘം രക്ഷാപ്രവർത്തനം നടത്തിയത്.