headerlogo
breaking

വയനാട്ടിൽ കടുവയെ പിടിക്കാൻ ചെന്ന വനപാലകനെ കടുവ തന്നെ ആക്രമിച്ച് പരിക്ക്

പഞ്ചാര കൊല്ലി മേഖല വിടാതെ നരഭോജി കടുവ

 വയനാട്ടിൽ കടുവയെ പിടിക്കാൻ ചെന്ന വനപാലകനെ കടുവ തന്നെ ആക്രമിച്ച് പരിക്ക്
avatar image

NDR News

26 Jan 2025 11:35 AM

മാനന്തവാടി: പഞ്ചാര കൊല്ലിയിൽ കഴിഞ്ഞ ദിവസം സ്ത്രീ കടുവ ആക്രമണത്തിനിടയിൽ മരിച്ച സംഭവത്തിൽ കടുവയെ തുരത്തുന്നതിനായി കാട്ടിനുള്ളിൽ പ്രവർത്തനം നടത്തുകയായിരുന്നു ആർ ആർ ടി സംഘത്തെ കടുവ ആക്രമിച്ചു. ദൗത്യത്തിനിടെ കടുവ ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു.  ക്രമത്തിൽ ആർ ആർ ടി അംഗം ജയസൂര്യയ്ക്കാണ് പരിക്കേറ്റത്. ജയസൂര്യയുടെ വലതു കൈക്കാണ് പരിക്കേറ്റത്. ഷീൽഡ് കൊണ്ട് കടുവയെ തടഞ്ഞപ്പോഴാണ് ഗുരുതരമായ പരിക്കിൽ നിന്നും ജയസൂര്യ രക്ഷപ്പെട്ടത്. രാധയെ അക്രമിച്ച് കൊലപ്പെടുത്തിയതിന്റെ ഏകദേശം ഒന്നര കിലോമീറ്റർ അകലെ വച്ചാണ് സംഭവം. തറാട്ട് എന്ന സ്ഥലത്ത് വച്ചാണ് കടുവ ആക്രമണം ഉണ്ടായത്. കടുവയെ തേടി എട്ടുപേർ അടങ്ങുന്ന സംഘവും 20 പേർ അടങ്ങുന്ന ആർ ആർ ടി സംഘവുമാണ് കാട്ടിനുള്ളിലേക്ക് പ്രവേശിച്ചത്. കടുവ ആക്രമണം മന്ത്രി ഒ ആർ കേളു സ്ഥിരീകരിച്ചു. ദൗത്യ സ്ഥലത്തു നിന്ന് പരിക്കേറ്റയാളെ ഉടൻ തന്നെ പുറത്തേക്ക് കൊണ്ടുവന്ന് ആശുപത്രിയിലേക്ക് മാറ്റും.

     കടുവയെ കണ്ടെത്തുന്നതിനായി ഒരു വലിയ സംഘം തന്നെ കാട്ടിലേക്ക് പുറപ്പെട്ടിരുന്നു. കൂട്ടിൽ കയറ്റുകയാണെങ്കിൽ കടുവയെ കാഴ്ചബംഗ്ലാവിലേക്ക് മാറ്റുമെന്നായിരുന്നു ഇന്നലെ തീരുമാനം. എന്നാൽ ഇപ്പോൾ ഉദ്യോഗസ്ഥനെ ആക്രമിച്ചതോടെ കടുവയെ വെടിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

NDR News
26 Jan 2025 11:35 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents