headerlogo
breaking

ഷഹബാസ് കൊലക്കേസിൽ പ്രതികളായ കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഊമക്കത്ത്

സ്കൂ‌ൾ അധികൃതർ താമരശ്ശേരി പോലീസിൽ വിവരമറിയിക്കുകയും പോലീസ് അന്വേഷണം തുടങ്ങുകയും ചെയ്‌തു

 ഷഹബാസ് കൊലക്കേസിൽ പ്രതികളായ കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഊമക്കത്ത്
avatar image

NDR News

08 Mar 2025 10:27 AM

താമരശ്ശേരി: മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി സ്‌കൂളിലേക്ക് ഊമക്കത്ത്.ഷഹബാസ് കൊലക്കേസിൽ ആദ്യം പിടിയിലായ അഞ്ച് വിദ്യാർഥികളെ പോലീസ് സംരക്ഷണത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയെഴുതിക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് കത്തയച്ചിരിക്കുന്നത്.

സ്കൂ‌ൾ അധികൃതർ താമരശ്ശേരി പോലീസിൽ വിവരമറിയിക്കുകയും പോലീസ് അന്വേഷണം തുടങ്ങുകയും ചെയ്‌തു. വിദ്യാർഥി സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലുള്ള കേസായതിനാൽ അതീവ രഹസ്യമായാണ് ഇത് സംബന്ധിച്ച അന്വേഷണം. കേസിൽ ആദ്യം പിടിയിലായ അഞ്ച് വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം കോരങ്ങാട്ടെ സ്കൂളിൽനിന്ന് മാറ്റാൻ തീരുമാനിച്ചതിന് മുമ്പാണ് കത്ത് അയച്ചിരിക്കുന്നത്.

    ഷഹബാസിനെതിരേ നടന്ന അക്രമത്തിൽ അമർഷം രേഖപ്പെടുത്തുകയും കുറ്റാരോപിതർ ക്കെതിരേ കൊലവിളി നടത്തുകയും ചെയ്യുന്ന കത്താണ് വിലാസം രേഖപ്പെടുത്താതെ അയച്ചിരിക്കുന്നത്. കോരങ്ങാട്ടെ വിദ്യാലയത്തിൽ പോലീസ് സുരക്ഷയോടെ ഏതാനും പരീക്ഷയേ എഴുതാൻ പറ്റൂവെന്നും എസ്.എസ്.എൽ.സി. പരീക്ഷകൾ പൂർത്തിയാക്കുംമുമ്പെ കുട്ടികളെ അപായപ്പെടുത്തുമെന്നാണ് ഭീഷണിക്കത്തിൽ പറയുന്നത്. കത്തിലെ വ്യക്തമായി പതിയാത്ത പോസ്റ്റ് ഓഫീസ് സീൽ പരിശോധിച്ച് അയച്ച സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.     

    ഉള്ളടക്കത്തിലെ പരാമർശങ്ങൾ പരിശോധിക്കുമ്പോൾ കത്തെഴുതിയത് വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം കോരങ്ങാട്ടുനിന്നു എൻ.ജി.ഒ ക്വാർട്ടേഴ്സ് ജി.എച്ച്. എസ്.എസിലേക്കും പ്രതിഷേധ ത്തെത്തുടർന്ന് അവസാനദിവസം ഒബ്സർവേഷൻ ഹോമിലേക്കും മാറ്റുന്നതിന് മുമ്പാണെന്നത് വ്യക്തമാണ്. തിങ്കളാഴ്ചയാണ് പരീക്ഷാകേന്ദ്രം മാറ്റുന്നത്. ചൊവ്വാഴ്ചയാണ് ആറാമത്തെ വിദ്യാർഥി പിടിയിലാവുന്നതും. താമരശ്ശേരി ഡിവൈ.എസ്.പി സുഷീർ, ഇൻസ്പെക്ടർ എ.സായൂജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം, ഷഹബാസിന്റെ കൊലപാതകത്തിലേക്ക് നയിച്ച അക്രമത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പ്രതികളെ സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പിടികൂടിക്കഴിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച്‌ച കഴിഞ്ഞാൽ പിന്നെ 17 വരെ എസ്.എസ്.എൽ.സി പരീക്ഷ ഇല്ലാത്തതിനാൽ ഈ ദിവസങ്ങളിലാവും അക്രമാഹ്വാനം നടത്തിയെന്ന് കണ്ടെത്തുന്ന കുറ്റാരോപിതരായ മറ്റ് വിദ്യാർഥികളെ പ്രധാനമായും കസ്റ്റഡിയിലെടുക്കുക.

 

NDR News
08 Mar 2025 10:27 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents