കൂമുള്ളിയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ ഇന്ന് പുലർച്ചെ മരിച്ചു
തോരായി നടുക്ക് മീത്തൽ അഷ്റഫിന്റെ ഭാര്യ രഹ്നയാണ് ഇന്ന് പുലർച്ചെ മരിച്ചത്

അത്തോളി: കുന്നത്തറ - തോരായി ജംഗ്ഷനിലുണ്ടായ വാഹന പകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തോരായി നടുക്ക് മീത്തൽ അഷ്റഫിന്റെ ഭാര്യ രഹ്നയാണ് (40)
ഇന്ന് പുലർച്ചെ മരിച്ചത്. ജൂൺ 2 ന് വൈകീട്ട് 4.30 ഓടെയാണ് അപകടം നടന്നത്. കുന്നത്തറ പൊതു വിതരണ കേന്ദ്രത്തിൽ നിന്നും രഹ്ന അരി വാങ്ങി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അത്തോളി റോഡിൽ നിന്നും തോരായി റോഡിലേക്ക് കടക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ ബുളറ്റ് ബൈക്ക് സ്കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. രണ്ട് കാൽ മുട്ടിനും കൈക്കും പരിക്കേറ്റ് മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് ഫാത്തിമ ഹോസ്പിറ്റലിലും എത്തിച്ചു. വയറ് വീർത്ത അവസ്ഥ ഉണ്ടായതിനെ തുടർന്ന് രണ്ട് ദിവസത്തിന് ശേഷം ബേബി ഹോസ്പിറ്റലിലേക്ക് മാറ്റി. രണ്ട് ശസ്ത്രക്രിയക്ക് വിധേയയാക്കി. കുടൽ പൊട്ടിയതായി ഡോക്ടർമാർ അറിയിച്ചു. പിന്നാലെ വെൻ്റിലേക്ക് മാറ്റി. ഇന്ന് രാവിലെ 5.30 ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഇൻക്വസ്റ്റ് നടപടിക്ക് ശേഷം തോരായി വീട്ടിൽ എത്തിക്കും. തോരായിൽ പലചരക്ക് കട നടത്തുകയാണ് അഷ്റഫ് , റിത ഫാത്തിമ ( പ്ലസ് ടു പൂർത്തിയാക്കി ), മിസ്ന (ഒമ്പതാം ക്ലാസ് - അത്തോളി ഗവ. ഹയർസെക്കൻഡറി സ്കൂൾ). ബുളറ്റിൽ ബാഗ്ളൂരിൽ നഴ്സിംഗ് പഠിക്കുന്ന ആനവാതിൽ സ്വദേശിയും പെൺ സുഹൃത്തുമാണ് സഞ്ചരിച്ചത്. ചെറിയ പരിക്കേറ്റ ഇവർ അന്ന് തന്നെ ആശുപത്രി വിട്ടു. പോലീസ് കേസെടുത്തു.