11682 വോട്ട് ഭൂരിപക്ഷവുമായി ആര്യാടൻ ഷൗക്കത്ത് വൻ വിജയത്തിലേക്ക്
15825 വോട്ട് പിടിച്ച് കറുത്ത കുതിരയായി ടിവി അൻവർ

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന റൗണ്ടിലേക്ക് നീങ്ങുമ്പോൾ വൻ വിജയത്തിലേക്ക് അടുക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. എൽഡിഎഫ് അഭിമാന പോരാട്ടമായി കണ്ട മത്സരത്തിൽ കിട്ടാവുന്നതിൽ ഏറ്റവും മികച്ച സ്ഥാനാർത്ഥിയായ സ്വരാജ് തുടർച്ചയായി രണ്ടാം തവണയും തോൽവിയിലേക്ക്. എൽഡിഎഫ് പരമ്പരാഗത കോട്ടകളിലും കടുത്ത പ്രഹരമേൽപ്പിച്ച യുഡിഎഫ് എൽഡിഎഫ് ഏറെ പ്രതീക്ഷിച്ച നിലമ്പൂർ നഗരസഭയിലും തകർത്താടി. 11 വർഷം മുമ്പ് യുഡിഎഫിന് നഷ്ടപ്പെട്ട നിലമ്പൂർ മണ്ഡലം അധികായനായ ആര്യാടൻ മുഹമ്മദിന്റെ മകൻ ഷൗക്കത്തിലൂടെ യുഡിഎഫ് തിരിച്ചുപിടിക്കുകയാണ്. യുഡിഎഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തുകൾ നിലനിർത്തിയപ്പോൾ എൽഡിഎഫ് ഭൂരിപക്ഷം പ്രതീക്ഷിച്ച പഞ്ചായത്തുകളിലേക്കും കടന്നു കയറി മുന്നേറുകയാണ് ഷൗക്കത്ത്.എൽഡിഎഫ് സ്ഥാനാർഥി സ്വരാജിന്റെ സ്വന്തം നാട്ടിലും ഷൗക്കത്ത് മുന്നേറി. എം സ്വരാജിനെക്കാൾ 11682 വോട്ടിന്റെ ലീഡാണ് ആര്യാടൻ ഷൗക്കത്ത് നേടിയിരിക്കുന്നത്. ഒടുവിലത്തെ വിവരം അനുസരിച്ച് അൻവർ 12563 വോട്ട് നേടിയിട്ടുണ്ട്. വഴിക്കടവ് മൂത്തേടം പഞ്ചായത്തുകൾ എണ്ണി കഴിയുമ്പോഴേക്കും 4200 വോട്ടിന്റെ ഭൂരിപക്ഷം ഷൗക്കത്ത് നേടിയിരുന്നു. പോത്തുകല്ലിലും യുഡിഎഫ് ആണ് മുന്നേറിയത്. വഴിക്കടവ് പഞ്ചായത്തിൽ വൻ മുന്നേറ്റമാണ് അൻവർ നടത്തിയത്. എൽഡിഎഫ് ലീഡ് പ്രതീക്ഷിച്ച എടക്കര പഞ്ചായത്തിലും യുഡിഎഫ് മുന്നേറിയതോടെ ഷൗക്കത്ത് വൻ വിജയപ്രതീക്ഷയിലാണ്. ഒടുവിൽ വിവരമനുസരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് 51241 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് '62326 വോട്ടും തൃണമൂൽ സ്ഥാനാർത്ഥി പി വി അൻവർ 15825 വോട്ടും എൻഡിഎ സ്ഥാനാർഥി 6727 വോട്ടും നേടിയിട്ടുണ്ട്. ചുങ്കത്തറ മാർത്തോമ്മാ കോളേജിൽ വച്ചാണ് നടക്കുന്നത് ആദ്യം പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ തന്നെ വൻഭൂരിപക്ഷം ഷൗക്കത്ത് നേടിയിരുന്നു.പോസ്റ്റൽ വോട്ടിൽ 700 ഓളം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഷൗക്കത്ത് നേടിയത്.