റെയിൽവേ ജോലി വാഗ്ദാന തട്ടിപ്പ് നടത്തിയ ബാലുശ്ശേരി സ്വദേശിയെ പേരാമ്പ്ര പോലീസ് സാഹസികമായി പിടികൂടി
പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ ജംഷിദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്

പേരാമ്പ്ര: റയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യ പ്രതിയെ പിടികൂടി. ബാലുശ്ശേരി സ്വദേശി കുഞ്ഞാലേരി ഷൈലേഷ് (58)ആണ് അറസ്റ്റിൽ ആയത്.പേരാമ്പ്ര പോലീസ് ആണ് പ്രതിയെ സഹസികമായി പിടികൂടിയത്. പേരാമ്പ്ര സ്വദേശികൾ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. പരസ്യം നൽകി ആളുകളെ സ്ഥാപനത്തിലേക്ക് ആകർഷിക്കുകയും പിന്നീട് ചെന്നൈയിൽ തൃച്ചിയിൽ വെച്ച് റിക്രൂട്ട്മെന്റ് നടത്തി വ്യാജ നിയമന ഉത്തരവ് നൽകുകയും വ്യാജ ട്രെയിനിങ് നൽകി വിശ്വസിപ്പിച്ച ശേഷം ഇതുവച്ച് ഉദ്യോഗാർഥികളിൽ നിന്നും വൻ തോതിൽ പണം വാങ്ങുകയും ചെയ്യുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പിടികൂടിയത്.ഈ രീതിയിൽ ഉള്ള പണം ഉപയോഗിച്ചു ആഡംബര ജീവിതമാണ് പ്രതി നയിച്ചിരുന്നത്. ഇയാൾ നാട്ടിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് ബാലുശ്ശേരി തുരുത്തിയാട് വെച്ച് ഇയാളെ പിടികൂടിയത്.
റോട്ട് വീലർ ഉൾപ്പെടെ പത്തോളം കാവൽ പട്ടികൾ ഉള്ളതിനാൽ പരാതിക്കാർക്ക് ഇയാളുടെ വീട്ടിലേക്ക് പ്രവേശിക്കാൻ പറ്റാത്തത് പ്രതിക്ക് സഹായകമായി. ഈ അവസ്ഥയിൽ വളരെ സഹസികമായാണ് പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ ജംഷിദിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ സി.എം സുനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ജോജോ,ബൈജു എന്നിവരടങ്ങിയ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന.