കുനിയിൽ കടവ് പാലത്തിൽ നിന്നും ചാടി മരിച്ചത് അത്തോളി കുറവാളൂർ സ്വദേശി
ചീക്കിലോട് ബസിൽ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു
അത്തോളി :കുനിയിൽ കടവ് പുഴയിൽ സി എച്ച് പാലത്തിൽ നിന്നും ചാടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. അത്തോളി ആലിൻ ചുവട് കുറുവാളൂർ കുറ്റിയോറ തറോൽ താമസിക്കുന്ന ഗണേശൻ്റെ മകൻ വൈഷ്ണവാണ് ( 28 ) ഇന്നലെ പുഴയിൽ ചാടി മരിച്ചത്. അത്തോളി ചീക്കിലോട് ബസിൽ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു. ഇയാളെ ജൂലായ് 7 മുതൽ കാണാനില്ലന്ന് അത്തോളി പോലീസ് പരാതി ലഭിച്ചിരുന്നു. ആനപ്പാറ കടവിനും വള്ളിൽ കടവിനും മധ്യേ കാട്ടില പീടിക കിഴക്ക് വശം ചാലാം കല്ലിന് സമീപത്തായി ഉന്നു വല കുറ്റിയിൽ തങ്ങി കിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പുലർച്ചെ മത്സ്യ തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്ത് എത്തി. ബുധനാഴ്ച കൊയിലാണ്ടിയിൽ നിന്നും വെള്ളിമാട്കുന്നിൽ നിന്നുള്ള അഗ്നിരക്ഷാസേനയുടെ സ്‌കൂബ ടീം 2 മണിക്കൂറോളം തെരച്ചിൽ നടത്തിയിങ്കിലും കണ്ടു കിട്ടിയിരുന്നില്ല. കുനിയിൽ കടവ് പാലത്തിൽ ബൈക്കും ചെരുപ്പും ഉണ്ടായിരുന്നു. പേരാമ്പ്ര ഡി വൈ എസ് പി എൻ സുനിൽ കുമാർ, അത്തോളി പോലീസ് ഇൻസ്പെക്ടർ കെ പ്രേംകുമാർ , എസ് ഐ, എം സി മുഹമ്മദലി ഇന്നലെ സ്ഥലത്തുണ്ടായിരുന്നു.

