ആറ് വർഷം മുമ്പ് കാണാതായ എലത്തൂർ വെസ്റ്റ്ഹിൽ സ്വദേശിയെ സുഹൃത്തുക്കൾ ചേർന്ന് കൊന്ന് കുഴിച്ചിട്ടു
സരോവരം പാർക്കിലെ ചതുപ്പിൽ കല്ല് കെട്ടി കുഴിച്ചിട്ടുവെന്ന് കണ്ടെത്തൽ

കോഴിക്കോട്: ആറ് വർഷം മുമ്പ് കാണാതായ എലത്തൂർ വെസ്റ്റ്ഹിൽ സ്വദേശി വിജിലിനെ (29) നാല് സുഹൃത്തുക്കൾ ചേർന്ന് കുഴിച്ചിട്ടതായി കണ്ടെത്തൽ. അമിത അളവിൽ ലഹരി മരുന്ന് നൽകിയതിനെ തുടർന്ന് വിജിൽ ബോധരഹിതനായപ്പോൾ സുഹൃത്തുക്കൾ കുഴിച്ചിടുക യായിരുന്നു വെന്നാണ് പോലീസ് കണ്ടെത്തൽ. സംഭവത്തിൽ ദീപേഷ്, നിജിൽ എന്നിങ്ങനെ രണ്ടു പേർ പിടിയിലാണ്.നിജിലാണ് അമിത അളവിൽ വിജിലിന്റെ ശരീരത്തിൽ ബ്രൗൺ ഷുഗർ കുത്തിവെച്ചത്. തുടർന്ന് ബോധം പോയതോടെ മരിച്ചെന്ന് ഉറപ്പ് വരുത്തി സരോവരം പാർക്കിലെ ചതുപ്പിൽ കല്ല് കെട്ടി കുഴിച്ചിട്ടുവെന്നാണ് യുവാക്കൾ നൽകിയ വിവരം.
2019ലാണ് വിജിലിനെ കാണാതാവുന്നത്. തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. എലത്തൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വർഷങ്ങൾക്ക് ശേഷം കേസിൽ നിർണായ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. നാല് പേരുള്ള കേസിൽ രണ്ട് പേരാണ് നിലവിൽ പോലീസ് കസ്റ്റഡിയലിയുള്ളത്. ഇവരെ ഉടൻ തന്നെ കോടതയിൽ ഹാജരാക്കും. മറ്റു രണ്ടുപേരെ കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചതായാണ് വിവരം.