സ്വകാര്യ ബസുകളിൽ തൊഴിലാളികൾ പ്രതിസന്ധിയിൽ.
സ്വകാര്യ ബസുകളുടെ വരുമാനം കുറഞ്ഞതോടെ തൊഴിലാളികളുടെ വേതനം പകുതിയാക്കി.
തിരുവനന്തപുരം: സ്വകാര്യ ബസ് മേഖലയില്‍ പ്രതിസന്ധി രൂക്ഷം. ജൂലൈ 20 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ആരംഭിക്കാനാണ് ബസുടമകളുടെ തീരുമാനം. വരുമാനം കുറഞ്ഞതോടെ പാലക്കാട് സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം ഗണ്യമായി കുറച്ചു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വേതനം 1200 രൂപയുള്ളത് 600 രൂപ മാത്രമാക്കി.ഇതോടെ തൊഴിലാളികൾ പ്രതിസന്ധിയിലായി. ഗൗരവം അറിയാമെന്നും പ്രശ്‌നം പരിഹരിക്കുമെന്നും ഗതാഗത മന്ത്രി സി പി ജോണ്‍ അറിയിച്ചു. സ്വകാര്യ ബസുകള്‍ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും കെഎസ്ആര്‍ടിസി പരസ്യം ചെയ്യുന്നത് പോലെ അവര്‍ക്കും പരസ്യം നല്‍കാമെന്നും മന്ത്രി വ്യക്തമാക്കി.
ബസിലെ കളക്ഷന്‍ കുറഞ്ഞതോടെയാണ് വേതനം കുറച്ചത്. ബസുടമകളുടെ നടപടിക്കെതിരെ തൊഴിലാളികള്‍ പ്രതിഷേധം തുടങ്ങി. സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ ജൂലൈ 20 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം തുടങ്ങുകയാണ്. കെഎസ്ആര്‍ടിസി യിലെ സൗജന്യ യാത്രയെ തുടര്‍ന്ന് സര്‍വീസുകള്‍ നഷ്ടത്തിലായ സാഹചര്യത്തിലാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സമരത്തിലേക്ക് പോകുന്നത്.

