കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസ്; മൂന്ന് പ്രതികളെയും വെടിവെച്ച് കീഴ്‌പ്പെടുത്തി പൊലീസ്
തവസി, കാര്‍ത്തിക്, കാളീശ്വേരന്‍ എന്നിവരെയാണ് ഏറ്റുമുട്ടലിനൊടുവില്‍ കസ്റ്റഡിയി ലെടുത്തത്.
                        കോയമ്പത്തൂർ :കോയമ്പത്തൂരില്‍ കോളേജ് വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിലെ മൂന്ന് പ്രതികളെയും വെടിവെച്ച് കീഴ്‌പ്പെടുത്തി പൊലീസ്. കാലിന് വെടിയേറ്റ മൂന്ന് പ്രതികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. തവസി, കാര്‍ത്തിക്, കാളീശ്വേരന്‍ എന്നിവരെയാണ് ഏറ്റുമുട്ടലിനൊടുവില്‍ കസ്റ്റഡിയി ലെടുത്തത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11-മണിയോടെയാണ് മൂവർ സംഘം ആൺ സുഹൃത്തിനൊപ്പം ഇരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്‌തത്. കോയമ്പത്തൂർ വിമാനത്താവള ത്തിന് സമീപം വൃന്ദാവന്‍ നഗറിലായിരുന്നു സംഭവം. കോയമ്പത്തൂരിലെ സ്വകാര്യ കോളേജില്‍ എംബിഎയ്ക്ക് പഠിക്കുന്ന മധുര സ്വദേശിനിയായ 21-കാരിയെയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.
സുഹൃത്തായ 23-കാരനൊപ്പം കാറിലിരിക്കുമ്പോള്‍ ബൈക്കില്‍ വന്ന മൂന്നുപേര്‍ ഇരുവരെയും ചോദ്യംചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ കല്ലുകൊണ്ട് കാറിന്റെ ഗ്ലാസ് തകര്‍ത്തു. ഇതോടെ ഇരുവരും പേടിച്ചു പുറത്തിറങ്ങി. രണ്ടുപേര്‍ ചേര്‍ന്ന് യുവാവിനെ കല്ലുകൊണ്ടും വടികൊണ്ടും ആക്രമിച്ചു. മൂന്നാമന്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ മൂന്നുപേരും ചേര്‍ന്നു യുവതിയെ ബലം പ്രയോഗിച്ചു കൊണ്ടുപോവുക യായിരുന്നു.തുടര്‍ന്ന് അര കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയായി രുന്നു. മര്‍ദനമേറ്റ് അവശനായ യുവാവുതന്നെയാണ് അല്പസമയ ത്തിനുശേഷം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചത്. അഞ്ചു മണിക്കൂറോളം തിരച്ചിലിനുശേഷം തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണി യോടെ റെയില്‍പ്പാളത്തിനോട് ചേര്‍ന്നുള്ള വിജനമായ പറമ്പില്‍ യുവതിയെ വിവസ്ത്രയാക്കപ്പെട്ട നിലയില്‍ പൊലീസ് കണ്ടെത്തി.
അവശനിലയിലായിരുന്ന യുവതിയെ സ്വകാര്യആശുപത്രി യില്‍ പ്രവേശിപ്പിച്ചു. അതേസമയം പ്രതികള്‍ മൂന്നുപേരും കോവില്‍ പാളയത്തുനിന്ന് മോഷ്ടിച്ച ബൈക്കിലാണ് വന്നതെന്ന് പീളമേട് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഏഴ് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് വ്യാപകമായ തിരച്ചിലും ആരംഭിച്ചു. ഇതിനു പിന്നാലെയാണ് കോയമ്പത്തൂരിലെ വെള്ളക്കിണറില്‍വെച്ച് പ്രതികളെ പൊലീസ് വെടിവെച്ച് കീഴ്പെടു ത്തിയത്.

