കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം ഡിസംബർ 24 മുതൽ
ക്ഷേത്ര ചടങ്ങുകൾക്കൊപ്പം വിവിധ കലാസാംസ്കാരിക പരിപാടികളും നടക്കും

കടിയങ്ങാട്: കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തിലെ ഭഗവാന്റെ പത്താമത് ആറാട്ട് മഹോത്സവം കൊടിയേറ്റത്തോട് കൂടി 8 ദിവസങ്ങളിലായി ക്ഷേത്ര ചടങ്ങുകളും മറ്റ് വിവിധ പരിപാടികളോടെ ആരംഭിക്കുന്നു. ഡിസംബർ 24 ന് ക്ഷേത്ര ചടങ്ങുകൾ, കലവറ നിറയ്ക്കൽ ഘോഷയാത്ര, ആധ്യാത്മിക പ്രഭാഷണം, 25 ന് ആധ്യാത്മിക പ്രഭാഷണം, നൃത്തസന്ധ്യ, കരോക്കെ ഗാനമേള എന്നിവ നടക്കും.
26 ന് ക്ഷേത്ര ചടങ്ങുകൾ, തായമ്പകം, കൊടിയേറ്റം, മെഗാതിരുവാതിര, കണ്ണൂര് കൈലാസക്ഷേത്രം അവതരിപ്പിക്കുന്ന നാടകം "ഭാഗവത സപ്താഹം", 27 ന് ക്ഷേത്ര ചടങ്ങുകൾ പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങൾ, 28 ന് ക്ഷേത്ര ചടങ്ങുകൾ, ഗാനമേള ഫ്ളവേഴ്സ് കുട്ടി ഗായകരും രതിഷ് കാഞ്ഞക്കാടും ഒന്നിക്കുന്ന ഫ്ളവേഴ്സ് മ്യൂസിക്കൽ നൈറ്റ്,
29 ന് ക്ഷേത്ര ചടങ്ങുകൾ, താലപ്പൊലി എഴുന്നള്ളത്ത് എന്നിവയും ഉണ്ടായിരിക്കും. 30 ന് ക്ഷേത്ര ചടക്കുകൾ ആധ്യാത്മിക പ്രഭാഷണം, കരിമരുന്ന് പ്രയോഗം 31 ന് ആറാട്ട് എഴുന്നള്ളിപ്പ്, കൊടിയിറക്കൽ തുടങ്ങിയ പരിപാടികളും നടക്കും.
ആഘോഷ കമ്മിറ്റി ചെയർമാൻ ഏ.കെ. മുരളിധരൻ, ടി.വി. ശങ്കരൻ നായർ, കെ. രാമകൃഷ്ണൻ, എൻ.എം. സത്യൻ, അമ്പുജാക്ഷൻ, മോഹനൻ, രാമകൃഷ്ണൻ ചാത്തോത്ത് തുടങ്ങിയവർ പങ്കെടുത്തു.