പരമമായ സത്യത്തിലേക്കെത്താൻ പ്രിയപ്പെട്ടതെന്തും ത്യജിക്കാൻ തയ്യാറാവുക: സഹീദ് എലങ്കമൽ
നടുവണ്ണൂരിലെ ഈദ് ഗാഹിൽ ഖുത്തുബ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം

നടുവണ്ണൂർ: ദൈവമെന്ന പരമമായ സത്യത്തിലേക്ക് എത്തിച്ചേരാൻ പ്രിയപ്പെട്ടതെന്തും ത്യജിക്കണമെന്ന മഹത്തായ സന്ദേശമാണ് ബലിപെരുന്നാൾ നൽകുന്നത് എന്ന് സഹീദ് എലങ്കമൽ. നടുവണ്ണൂർ മസ്ജിദ് റഹ്മാൻ പരിസരത്ത് ഒരുക്കിയ ഈദ് ഗാഹിൽ ഖുത്തുബ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൻറെ സമസ്ത മേഖലകളിലും ഒരു റോൾ മോഡൽ ആയി അവതരിപ്പിച്ചിരിക്കുന്നയാളാണ് പ്രവാചകൻ. ഈ ലോകത്തുള്ളതെല്ലാം നശ്വരമാണെന്നും അനശ്വരമായ ലോകം പരലോകമാണെന്നുമുള്ള സന്ദേശമാണ് പെരുന്നാൾ നൽകുന്നത്. നല്ല ചിന്ത ജീവിതത്തെ ശുദ്ധീകരിക്കുകയും നേർവഴി നടത്തുകയും ചെയ്യും. പടച്ചവനെ കുറിച്ച് ഓർമിക്കുന്നവർക്കാണ് തഖ്‌വ ഉണ്ടാവുക. തഖ് വ ഉള്ളിൽ നിന്നാണ് വരേണ്ടത്. ഖുത് ഖക്ക് മുൻപായി ഹമീദ് ഒദയോത്ത്ആ ആമുഖം പറഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് പെരുന്നാൾ നിസ്കാരങ്ങൾ നടന്നു. നിസ്കാരശേഷം ബന്ധുവീട് സന്ദർശനം, ബലിയറുക്കൽ എന്നിവയിൽ പ്രവേശിച്ചു. ചില മരണപ്പെട്ടവരുടെ ഖബർ സന്ദർശിക്കുന്നതിനായി പുറപ്പെട്ടു. ബാലുശ്ശേരി മഹല്ല് ജുമാമസ്ജിദിൽ സിപി സലിം കാരയാട്, പൂനൂർ എംപി റോഡ് മസ്ജിദുൽ ഇസ്ലാഹിൽ ഹുസൈൻ മൗലവി നന്മണ്ട 14 ലെ മസ്ജിദുൽ മുജാഹിദീനിൽ ഷാബിൻ പാലത്ത് അരിക്കുളം അഷ്റഫ് കാവിൽ എന്നിവർ പെരുന്നാൾ നിസ്കാരങ്ങൾക്ക് നേതൃത്വം നൽകി.