അവസാന കുട്ടിയും ടി.സി വാങ്ങി; പേരാമ്പ്ര ഗവ. വെൽഫെയർ സ്‌കൂൾ അടച്ചു
സ്കൂളിൽ ഉണ്ടായിരുന്ന ഏക അധ്യാപികക്ക് പൈതോത്ത് ഗവ. എൽ.പി സ്കൂളിലേക്ക് സ്ഥലംമാറ്റം

പേരാമ്പ്ര: അവസാന കുട്ടിയും ടി സി വാങ്ങിപ്പോയതിനാൽ പേരാമ്പ്ര ഗവ. വെൽഫെയർ എൽ.പി സ്കൂൾ അടച്ചു. മൂ ന്നാം ക്ലാസിലുണ്ടായിരുന്ന ഏക പെൺകുട്ടി വെള്ളിയാഴ്ച ടി.സി വാങ്ങി പോയതോടെയാണ് സ്കൂളിന് താഴ് വീണത്. ഒന്നാം തരത്തിൽ ഒരു കുട്ടി പോലും പ്രവേശനം നേടാതായതോടെയാണ് ഈ പൊതുവിദ്യാലയം എന്നെന്നേക്കുമായി പൂട്ടേണ്ടി വന്നത്. സ്കൂളിൽ ഉണ്ടായിരുന്ന ഏക അധ്യാപികക്ക് പൈതോത്ത് ഗവ. എൽ.പി സ്കൂളിലേക്ക് സ്ഥലംമാറ്റം ലഭി ക്കുകയും ചെയ്തു. സ്കൂളിൻ്റെ താക്കോൽ ചൊവ്വാഴ്ച പേരാമ്പ്ര ഉപ ജില്ല വിദ്യാഭ്യാസ ഓഫിസറെ ഏൽപിച്ച ശേഷം അവർ പുതിയ സ്കൂളിലേക്ക് പോകും. സ്കൂൾ അടച്ച് പൂട്ടാതിരിക്കാൻ തദ്ദേശ സ്ഥ പനങ്ങളും എ.ഇ.ഒ ഓഫിസും ശ്രമം തുടങ്ങിയിട്ടുണ്ട്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു, പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, എ.ഇ.ഒ പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
ചേർമല സാംബവ കോളനിയിലെ വിദ്യാർഥികൾ മാത്രമാണ് വർഷങ്ങളായി ഇവിടെ പ്രവേശനം നേടിയത്. സാംബവ വിദ്യാർ ഥികൾ പഠിക്കുന്നതുകൊണ്ടാണ് മറ്റു വിദ്യാർഥികൾ ഇവിടെ പ്ര വേശനം നേടാത്തതെന്ന പരാതി നേരത്തേ ഉയർന്നതാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നിരവധി പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കിയെങ്കിലും മറ്റു വിഭാഗങ്ങളിലെ കുട്ടികൾ ഇവിടെ പ്രവേശനം നേടിയില്ല. 2019ൽ കെ.എസ്.ടി.എം അധ്യാപക സംഘട നയുടെ നേതൃത്വത്തിൽ ഇതര സമുദായത്തിലെ ആറു വിദ്യാർഥി കളെ ഈ വിദ്യാലയത്തിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് പേരാ മ്പ്ര എ.ഇ.ഒ ഓഫിസിലെ രണ്ടു ജീവനക്കാരുടെ മക്കളെയും സൂളിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഇവർ പഠനം കഴിഞ്ഞ് പോയതോടെ തുടർച്ചയുണ്ടായില്ല. 1957ൽ തുടങ്ങിയ വിദ്യാലയത്തിൽ മികച്ച ഭൗതിക സൗകര്യമുണ്ട്.