അരിക്കുളം കെ പി എം എസ് ഹയർസെക്കൻഡറിയിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂര മർദ്ദനം
പ്ലസ് ടു വിദ്യാർത്ഥികളായ പതിനഞ്ചോളം പേരാണ് മർദിച്ചത്

കൊയിലാണ്ടി: അരിക്കുളം കെ പി എം എസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദനമേറ്റു. ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തിൽ വിദ്യാർഥിയുടെ നെഞ്ചിനും കഴുത്തിനും തലയ്ക്കും പരിക്കേറ്റതായി ബന്ധു റഫീഖ് പറഞ്ഞു. വർദ്ധനമേറ്റതിനാൽ കുട്ടിയുടെ വായ തുറക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് റഫീഖ് പറഞ്ഞു. ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദായതിനാൽ സ്‌കൂൾ വിട്ട് പോവുകയായിരുന്ന കുട്ടിയെ പ്ലസ് ടു വിദ്യാർത്ഥികളായ പതിനഞ്ചോളം പേര് മർദിക്കുകയായിരുന്നു.. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സീനിയർ വിദ്യാർത്ഥികൾ നൽകിയ മിഠായി കഴിക്കാത്തതിനെ തുടർന്ന് മർദിച്ചതായി കുട്ടിയുടെ ബന്ധു ആരോപിക്കുന്നു.
പരിക്കേറ്റ വിദ്യാർത്ഥിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. സംഭവത്തിൽ വിദ്യാർത്ഥിയുടെ ബന്ധു കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.