പ്ലസ് ടു മാർക്ക് ലിസ്റ്റിൽ പിഴവ്;കുട്ടികൾ ആശങ്കയിൽ, മുപ്പതിനായിരം സർട്ടിഫിക്കറ്റുകൾ പാഴായി
അച്ചടിക്ക് മുമ്പ് പ്രസിൽ നിന്ന് മാർക്ക് ലിസ്റ്റ് 'മാപ്പിങ്' നടത്തിയതിലുള്ള പിഴവ്

തിരുവനന്തപുരം: നിരന്തര മൂല്യ നിർണയത്തിനുള്ള (സി.ഇ) മാർക്ക് തെറ്റായി അച്ചടിച്ച രണ്ടാം വർഷ ഹയർസെക്കൻഡറി പരീ ക്ഷയുടെ 30,000 സർട്ടിഫിക്കറ്റു കൾ പിൻവലിക്കുന്നു. കഴിഞ്ഞ മേയ് 22ന് ഫലം പ്രസിദ്ധീകരിച്ച പരീക്ഷയുടെ സർട്ടിഫിക്കറ്റു കളിലാണ് രണ്ടാം വർഷ സി.ഇ മാർക്ക് തെറ്റായി രേഖപ്പെടുത്തിയത്. പാർട് മൂന്ന് ഓപ്ഷനൽ വിഷയങ്ങളിലെ രണ്ടാമത്തെ പേപ്പറിൻ്റെ സി.ഇ മാർക്കിലാണ് തെറ്റ് കടന്നു കൂടിയത്.
കേരളത്തിന് പുറത്തുള്ള പ്രസിൽ അച്ചടിക്കായി നൽകിയ മാർക്ക് ലിസ്റ്റിലാണ് തെറ്റ് വന്നത് എന്നാണ് അറിയുന്നത്. രണ്ടാമത്തെ ഓപ്ഷനൽ പേപ്പറിൻ്റെ ഒന്നാം വർഷ പരീക്ഷയിലെ സി.ഇ മാർക്ക് അതെ പടി രണ്ടാം വർഷത്തിലും ആവർത്തിക്കുക യായിരുന്നു. വിദ്യാർഥിക്ക് രണ്ട് വർഷങ്ങളിലുമായി ലഭിച്ച ആകെ സി.ഇ മാർക്ക് ശരിയായ രീതിയിൽ അച്ചടിച്ചെങ്കിലും രണ്ടാം വർഷത്തേതിൽ തെറ്റ് കടന്നുകൂടി. പ്രസിലെ സോഫ്റ്റ്‌വെയർ പ്രശ്‌നം കാരണം ഒ ന്നാം വർഷത്തിന് ലഭിച്ച സി.ഇ മാർക്ക് അതെ പടി രണ്ടാം വർഷത്തിൻ്റെ കോളത്തിലേക്കും കയറിയതാണ് പ്രശ്‌നമായതെന്നാണ് പരീക്ഷാ വിഭാഗം നൽകുന്ന വിശദീകരണം.അച്ചടിക്ക് മുമ്പായി പ്രസിൽ നിന്ന് മാർക്ക് ലിസ്റ്റ് 'മാപ്പിങ്' നടത്തി യതിലുള്ള പിഴവാണ് പ്രശ്‌നമായതെന്നാണ് പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മാർക്ക് ലിസ്റ്റ് വിതരണം ആരംഭിച്ച ഘട്ടത്തിലാണ് പിഴവ് ശ്രദ്ധയിൽപെടുന്നത്. ഉടനെ പ്രസുകാരിൽ നിന്ന് വിശദീ കരണം തേടി. തെറ്റു തിരുത്തിയ മാർക്ക് അടിയന്തിമായി അച്ചടി പൂർത്തിയാക്കി സ്കൂളുകളിലേക്ക് എത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇന്നും നാളെയുമായി തെറ്റ് തിരുത്തിയ മാർക്ക് ലിസ്റ്റുകൾ സ്കൂ ളുകളിൽ എത്തുമെന്ന് പരീക്ഷാ സെക്രട്ടറി ഡോ. മാണിക്യരാജ് അറിയിച്ചു.