headerlogo
local

അപകടക്കെണിയായി പേരാമ്പ്ര - ചെറുവണ്ണൂർ റോഡിലെ അക്ക്വഡേറ്റ് പാലം

വാഹനങ്ങളുടെ ഇടിയിൽ ബലക്ഷയം, അധികൃതർ കണ്ണടയ്ക്കുന്നുവെന്ന് നാട്ടുകാർ

 അപകടക്കെണിയായി പേരാമ്പ്ര - ചെറുവണ്ണൂർ റോഡിലെ അക്ക്വഡേറ്റ് പാലം
avatar image

NDR News

17 Oct 2025 07:30 PM

പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിലെ ഓട്ടുവയൽ പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ വടകര - ചാനിയം കടവ് - പേരാമ്പ്ര റോഡിന് കുറുകെ കടന്നുപോകുന്ന അക്ക്വഡേറ്റ് (നീർപ്പാലം) നിരന്തരമായ വാഹനങ്ങളുടെ ഇടിയെ തുടർന്ന് തകർന്നിരിക്കുകയാണ്. ഇന്നലെ കടന്നുപോയ കണ്ടെയ്നർ ലോറി ഇടിച്ചതിലൂടെ ഏതുനിമിഷവും നിലംപൊത്താവുന്ന രീതിയിൽ അപകടാവസ്ഥയിലായ ഈ നിർമിതി പ്രദേശവാസികളുടെയും യാത്രക്കാരുടെയും ജീവന് ഭീഷണിയുയർത്തുന്നു. അപകടക്കെണിയായി മാറിയിരിക്കുന്ന ഈ നിർമിതിക്കെതിരെ അധികൃതർ കണ്ണടയ്ക്കുന്നത് പ്രദേശവാസികളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

     ഈ പാലത്തിന് റോഡിൽ നിന്നും ആവശ്യമായ ഉയരമില്ലാത്തതിനാണ് വാഹനങ്ങൾ നിരന്തരം ഇടിക്കാൻ കാരണം. പാലത്തിന് പകരമായി സൈഫൺ നിർമ്മിക്കുക എന്നതാണ് ബദൽ മാർഗം. പ്രദേശത്തെ പ്രധാന റോഡുകളിലൊന്നിന്റെ ഭാഗമായ ഈ പാലത്തിനടിയിലൂടെ ദിനംപ്രതി നൂറുകണക്കിന് ആളുകളും വാഹനങ്ങളും ആണ് കടന്നുപോകുന്നത്. അപകടാവസ്ഥയിൽ നിൽക്കുന്ന ഈ നിർമ്മിതി തകർന്നാൽ വൻ ദുരന്തമാകും സംഭവിക്കുക. 

      പ്രശ്നം അധികൃതരുടെ മുന്നിൽ ഒരുപാട് തവണ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ബദൽ സംവിധാനത്തിനായി യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. ഈ നിർമ്മിതി എത്രയും പെട്ടെന്ന് പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ജീവൻ പണയം വെച്ചുള്ള യാത്ര തുടരാൻ തങ്ങൾക്ക് കഴിയില്ലെന്നും, അധികാരികൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

NDR News
17 Oct 2025 07:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents