ബിജെപിയുടെ മതേതര നാടകങ്ങൾ കേരള ജനത തള്ളിക്കളയും: സിപിഐഎം
'ആർഎസ്എസിന്റെ ത്വാതിക ഗ്രന്ഥമായ വിചാരധാരയിൽ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ചവരാണ് ക്രിസ്ത്യാനികൾ
തിരുവനന്തപുരം: ന്യൂനപക്ഷ ജനവിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം പരിഹാസ്യമാണെന്ന് സിപിഐഎം. ശക്തമായ മതനിരപേക്ഷ കാഴ്ചപ്പാടുള്ള കേരള ജനത ഈ നാടകങ്ങളെ തള്ളികളയുമെന്നും ബിജെപിയുടെ നിലപാട് അറിയാവുന്ന പ്രബുദ്ധരായ ജനത ഇത് തിരിച്ചറിയുക തന്നെ ചെയ്യുമെന്നും സിപിഐഎം പ്രസ്താവനയില്‍ പറഞ്ഞു.
'ആർഎസ്എസിന്റെ ത്വാതിക ഗ്രന്ഥമായ വിചാരധാരയിൽ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ചവരാണ് ക്രിസ്ത്യാനികൾ ഉൾപ്പടെയുള്ള ന്യൂനപക്ഷ ജന വിഭാഗങ്ങളും കമ്മ്യൂണിസ്റ്റുകാരും. അതുകൊണ്ട് തന്നെയാണ് ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് നേരെയും കമ്മ്യൂണിസ്റ്റ്കാർ ക്കെതിരെയും അക്രമപരമ്പര തന്നെ രാജ്യത്ത് അരങ്ങേറിയത്. ഗ്രഹാം സ്റ്റേയിൻസിനെ പോലെയുള്ളവരെ ചുട്ടുകൊന്നതും ഹിന്ദുത്വവാദികളാണ്. കഴിഞ്ഞ ക്രിസ്തുമസ് ആഘോഷവേളയിൽ രാജ്യത്തെമ്പാടും വമ്പിച്ച ആക്രമണമാണ് കന്യാസ്ത്രികൾ ഉൾപ്പടെയുള്ളവർക്ക് നേരെ ഉണ്ടായത്', സിപിഐഎം വ്യക്തമാക്കി.
ഛത്തീസ്ഗണ്ഡിലുണ്ടായ ആക്രമണ പരമ്പരയ്ക്ക് അന്ത്യമായിട്ടില്ല. ഈ ഘട്ടത്തിലാണ് ക്രിസ്ത്യൻ മതസ്ഥാപനങ്ങളും പുരോഹിതന്മാരെയും സന്ദർശിക്കുന്ന പരിപാടിയുമായി പ്രധാനമന്ത്രി തൊട്ടുള്ള ബിജിപി നേതാക്കൾ രംഗത്തി റങ്ങിയിരിക്കുന്നത്. ബിജെപിയുടെ നിലപാട് അറിയാവുന്ന പ്രബുദ്ധരായ കേരള ജനത ഇത് തിരിച്ചറിയുക തന്നെ ചെയ്യും. സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടുകൾ ആപൽക്കര മാണെന്ന് തിരിച്ചറിഞ്ഞ് ക്രിസ്ത്യൻ ന്യൂനപക്ഷ ജനവിഭാഗങ്ങൾ തന്നെ പ്രക്ഷോഭരംഗത്ത് ഇറങ്ങിയിട്ട് ദിവസങ്ങളായിട്ടെയുള്ളൂ', സിപിഐഎം പ്രസ്താവനയിൽ പറഞ്ഞു.

