headerlogo
politics

മുസ്‌ലിം യൂത്ത് മാർച്ച്‌ നാളെ പേരാമ്പ്രയിൽ

1500 പ്രവർത്തകർ പങ്കെടുക്കും

 മുസ്‌ലിം യൂത്ത് മാർച്ച്‌ നാളെ പേരാമ്പ്രയിൽ
avatar image

NDR News

29 Nov 2023 07:45 AM

പേരാമ്പ്ര: വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന യൂത്ത് മാർച്ച് നാളെ വ്യാഴാഴ്ച പേരാമ്പ്ര നിയോജക മണ്ഡലത്തിൽ നടക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണം തുറന്ന് കാട്ടി നടക്കുന്ന മാർച്ചിൽ പത്ത് പഞ്ചായത്തുകളിൽ നിന്നും നേരത്തെ രജിസ്റ്റർ ചെയ്യപ്പെട്ട 1500 പ്രവർത്തകർ മാർച്ചിൽ അണി നിരക്കും. ജാഥയെ വാദ്യഘോഷണങ്ങളുടെ അകമ്പടിയോട് കൂടി സ്വീകരിക്കും.

     യൂത്ത് മാർച്ചിന്റെ പ്രചരണാർത്ഥം യുവോത്സവം, മുഹബ്ബത്ത് കീ ബസാർ, വാഹന പ്രചരണ ജാഥ, യൂത്ത് മീറ്റുകൾ, വിളമ്പര ജാഥകൾ എന്നിവ സംഘടിപ്പിച്ചിരുന്നു. രാവിലെ ഒമ്പത് മണിക്ക് ചെറിയ കുമ്പളത്ത് വെച്ച് അബ്ദുസമദ് സമദാനി എം.പി. മാർച്ച് ഉദ്‌ഘാടനം ചെയ്യും.

സഹീർ നല്ലളം മുഖ്യ പ്രഭാഷണം നടത്തും. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കടിയങ്ങാട് വി.വി. മുഹമ്മദ്ലിയും, മൂരികുത്തിയിൽ കെ.കെ. നവാസും പേരാമ്പ്രയിൽ അഹമ്മദ് കുട്ടി ഉണ്ണികുളവും ഉദ്ഘാടനം ചെയ്യും.

      മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ: ഫൈസൽ ബാബുവും, സംസ്ഥാന ജനറൽ സെക്രെട്ടറി പി കെ ഫിറോസും മുഖ്യാഥിതികളായി പങ്കെടുക്കും. ശേഷം വൈകുന്നേരം ആറ് മണിക്ക് ചാലിക്കര സമാപിക്കും. സമാപന സമ്മേളനത്തിൽ അഡ്വ. എൻ. ശംസുദ്ധീൻ എം.എൽ.എ., നജീബ് കാന്തപുരം എം.എൽ.എ., അഡ്വ. ഫാത്തിമ തഹ്‌ലിയ തുടങ്ങിയവർ പങ്കെടുക്കും. സമാപന സമ്മേളനത്തിൽ രണ്ടു മാസം മുമ്പ് മരണപ്പെട്ട പേരാമ്പ്രയിലെ സജീവ യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന മുനീബ് കക്കാടിന്റെ സ്മരണാർത്ഥം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ ഓർമ്മ പുസ്തകം പ്രകാശനം ചെയ്യും.

      പത്ര സമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് ആർ.കെ. മുനീർ, സ്വാഗത സംഘം ചെയർമാൻ എം.കെ.സി. കുട്ട്യാലി, ജനറൽ കൺവീനർ പി.സി. മുഹമ്മദ് സിറാജ്, ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി, ഭാരവാഹികളായ കെ.സി. മുഹമ്മദ്, സലിം മിലാസ്, ഷംസുദ്ധീൻ വടക്കയിൽ തുടങ്ങിയവർ പങ്കെടുത്തു.

NDR News
29 Nov 2023 07:45 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents