ചാലിക്കരയിലെ തകര്‍ന്ന ഡ്രൈനേജ് പാലം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണം; മുസ്‌ലിം ലീഗ്
ചാലിക്കര - പുളിയോട്ട് മുക്ക് റോഡിലാണ് ഡ്രെയിനേജ് അപകടത്തിലായത്

പേരാമ്പ്ര: ചാലിക്കര - പുളിയോട്ട് മുക്ക് റോഡിലെ ചാലിക്കരയിലുള്ള ഡ്രെയിനേജ് അപകടത്തിലായി. നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ചാലിക്കരയിൽ യാത്ര തടസ്സപ്പെട്ട നിലയിലാണ്. പുളിയോട്ട് മുക്ക് കൂട്ടാലിട വഴി ബാലുശേരി, താമരശേരി, ഓമശേരി ഹോസ്പിറ്റല്‍, കൂരാച്ചുണ്ട്, നൊച്ചാട് ഹെല്‍ത്ത് സെൻ്റർ തുടങ്ങിയ സ്ഥലത്തേക്ക് പോകുന്ന പ്രധാന റോഡിലെ വാഹനങ്ങളുടേയും യാത്രക്കാരുടേയും യാത്രയാണ് തടസ്സപ്പെട്ടത്. വലിയ വാഹനങ്ങൾക്ക് തീരെ കടന്നു പോകാൻ കഴിയാത്ത അവസ്ഥയിലാണ്.
എളുപ്പത്തില്‍ കൂട്ടാലിട വഴി പോകേണ്ട വാഹനങ്ങള്‍ ഉള്ളിയേരി വഴി കടന്നുപോകുന്ന കാഴ്ചയാണ് ഇപ്പോള്‍ ഉള്ളത്. പേരാമ്പ്ര, കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചാലിക്കരയില്‍ തടസ്സപ്പെടുന്ന അവസ്ഥയുമുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിയാണ് അതിന്റെ നിര്‍മാണം നടത്തിയത്. അധികാരികള്‍ നിസ്സംഗത വെടിഞ്ഞ് തകര്‍ന്ന ഡ്രൈനേജ് എത്രയും പെട്ടെന്ന് പുനസ്ഥാപിച്ച് യാത്രകാര്‍ക്ക് സൗകര്യപ്രഥമാക്കണമെന്നു ചാലിക്കര ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപെട്ടു.
സി. അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ.കെ. നാസര്‍ സ്വാഗതം പറഞ്ഞു. അബൂബക്കര്‍, ഷാമില്‍ കെ.എം., ഹാരിസ് കെ.കെ., അബ്ദുള്ള സി., ആഷിഖ് കുന്നത്ത് എന്നിവര്‍ സംസാരിച്ചു.