headerlogo
politics

സി ജെ പി - കേന്ദ്ര സർക്കാർ ചർച്ച നടന്നു. രണ്ടു ആവശ്യങ്ങളിൽ തീരുമാനമായി.

സി ജെ പി പ്രതിനിധികളുമായി കേന്ദ്ര മന്ത്രിമാരായ ജെപി നദ്ദയും ജിതേന്ദ്ര സിംഗുമാണ് ചർച്ച ചെയ്തത്. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി തീരുമാനമായില്ല.

 സി ജെ പി  - കേന്ദ്ര സർക്കാർ ചർച്ച നടന്നു. രണ്ടു ആവശ്യങ്ങളിൽ തീരുമാനമായി.
avatar image

NDR news

24 Jul 2026 09:28 PM

ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരുമായി സി.ജെ.പി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി. നീറ്റ് പരീക്ഷാചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സമരക്കാര്‍. സിജെപി ഉന്നയിച്ച മൂന്നു ആവശ്യങ്ങളില്‍ രണ്ടെണ്ണത്തില്‍ കേന്ദ്രം അനുകൂലമായാണ് പ്രതികരിച്ചത്. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യത്തില്‍ മറുപടിക്ക് സാവകാശം തേടി. 

        മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കരുത് എന്നീ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ച മട്ടാണ്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യത്തില്‍ നാളെ ഉച്ചവരെ കേന്ദ്രസര്‍ക്കാര്‍ സമയം തേടിയെന്ന് സിജെപി പ്രതിനിധികള്‍ പറഞ്ഞു. ഡല്‍ഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയും ജിതേന്ദ്ര സിങ്ങും പങ്കെടുത്തു. 

      ഇന്നത്തെ ചര്‍ച്ച സൗഹാര്‍ദപരമെന്ന് കേന്ദ്രമന്ത്രി ജെപി നഡ്ഡ മാധ്യമങ്ങളോട് പറഞ്ഞു. നാളെ വൈകീട്ട് 3.30 ന് സി.ജെ.പിയുമായി കേന്ദ്രമന്ത്രിമാര്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നറിയുന്നു.

NDR news
24 Jul 2026 09:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents