വാണിജ്യാവശ്യങ്ങൾക്ക് നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ പാർക്കിംഗ് ഫീസ് ഇടാക്കാനാവില്ല- മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ
വാഹന പാർക്കിങ്ങിന് സംവിധാനം ഒരുക്കേണ്ടത് കെട്ടിട ഉടമയെന്നും മന്ത്രി

തിരുവനന്തപുരം: വാണിജ്യാവശ്യങ്ങൾക്ക് വേണ്ടി നിർമിക്കുന്ന കെട്ടിടങ്ങളിൽ പാർക്കിങ് ഫീസ് ഈടാക്കാനാവില്ലെന്ന് തദ്ദേശവകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ. വാഹന പാർക്കിങിന് സംവിധാനം ഒരുക്കേണ്ടത് കെട്ടിട ഉടമയാണെന്നും ഷോപ്പിംഗ് മാളുകൾ അനധികൃതമായി പാർക്കിങ് ഫീസ് പിരിക്കുന്നതിനെതിരെയാണ് മന്ത്രിയുടെ ഇടപെടൽ.
1999ലെ പഞ്ചായത്ത് ബിൽഡിങ് റൂൾ 29 പ്രകാരം കെട്ടിടത്തിൽ പാർക്കിങ് സൗകര്യം നിർബന്ധമാണ്. ഇതുപ്രകാരം പാർക്കിങ്ങിന് സ്ഥലം ഉണ്ടെങ്കിൽ മാത്രമെ കെട്ടിടത്തിന് തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് നൽകുകയുള്ളൂ.
എന്നാൽ പാർക്കിംഗ് ഫീസ് വാങ്ങുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്തത് വൻ തോതിലുള്ള വിമർശനത്തിന് കാരണമാകുന്നുണ്ട്. ഇതിൽ പല സ്ഥാപനങ്ങളും സർവീസ് ചാർജ് എന്ന പേരിൽ പണം പിരിക്കുന്നുണ്ട്