എക്സൈസ് ഇൻസ്പെക്ടർമാർക്ക് 9എം.എം. പിസ്റ്റൾ
ഇതിനായി 40 ലക്ഷം രൂപ അനുവദിച്ചെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ഇന്‍സ്‌പെക്‌ടര്‍മാര്‍ മുതലുള്ള എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാന്‍ 9 എംഎം പിസ്റ്റള്‍ വാങ്ങുമെന്ന് എക്‌സൈസ്‌മന്ത്രി എം. വി. ഗോവിന്ദൻ. എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
എക്‌സൈസ് വകുപ്പില്‍ നിലവിൽ ഉപയോഗിക്കുന്ന .32എംഎം പിസ്റ്റളുകള്‍ കാലഹരണപ്പെട്ടതാണെന്നും ഭാവിയില്‍ ഈ പിസ്റ്റളുകള്‍ക്ക് വേണ്ട തിരകള്‍ ലഭ്യമാകാതെ വരുമെന്നും പിസ്റ്റള്‍ സെലക്ഷന്‍ കമ്മിറ്റി വിലയിരുത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.
ഓര്‍ഡന്‍സ് ഫാക്‌ടറിയില്‍ .32എം എം മോഡല്‍ പിസ്റ്റള്‍ മാത്രമാണ് നേരത്തെ ലഭ്യമായിരുന്നത്. ഇഷാപുരിലെ ഓര്‍ഡന്‍സ് ഫാക്‌ടറിയില്‍ നിലവില്‍ 9 എം എം പിസ്റ്റള്‍ ഓട്ടോ ലഭ്യമാണെന്നും ഓര്‍ഡന്‍സ് ഫാക്‌ടറി ബോര്‍ഡിനോടും ഇഷാപുര്‍ ഓര്‍ഡന്‍സ് ഫാക്‌ടറിയോടും ഈ പിസ്റ്റളുകള്‍ വാങ്ങാനുള്ള പെര്‍ഫോമ ഇന്‍വോയിസ് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഓര്‍ഡന്‍സ് ഫാക്‌ടറി ബോര്‍ഡിലും ഓര്‍ഡന്‍സ് ഫാക്‌ടറിയിലും സമര്‍പ്പിക്കുന്നതിനായി, 9 എം എം പിസ്റ്റള്‍ ഉപയോഗിക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്താനും എക്‌സൈസ് വകുപ്പിന് 9 എം എം പിസ്റ്റള്‍ വാങ്ങാന്‍ ലൈസന്‍സിന്റെ ആവശ്യമില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പിസ്റ്റളുകള്‍ വാങ്ങുന്നതിന് 40 ലക്ഷം രൂപ അനുവദിച്ചുവെന്നും മന്ത്രി കൂട്ടിചേര്‍ത്തു.