headerlogo
recents

പെരിയ ഇരട്ട കൊലപാതകം; കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചെന്ന് ചെന്നിത്തല

ഉന്നത ഗൂഢാലോ ചനയാണ് കൊലപാത കത്തിന് പിന്നിലെന്ന് തെളിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.

 പെരിയ ഇരട്ട കൊലപാതകം; കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചെന്ന് ചെന്നിത്തല
avatar image

NDR News

01 Dec 2021 06:11 PM

കാസർഗോഡ് : പെരിയ ഇരട്ടക്കൊല കേസിൽ അഞ്ചു സി.പി.ഐ.എം നേതാക്കളെ സി.ബി.ഐ അറസ്റ്റ് ചെയ്തിന് പിന്നാലെ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല.

      കേസ് അന്വേഷണം അട്ടിമറി ക്കാനാണ് പിണറായി വിജയൻ സർക്കാർ ശ്രമിച്ചതെന്നും ഉന്നത ഗൂഢാലോചനയാണ് കൊലപാത കത്തിന് പിന്നിലെന്ന് തെളിഞ്ഞെ ന്നും ചെന്നിത്തല പറഞ്ഞു.

         കാസർഗോഡ് ഗസ്റ്റ് ഹൗസിലെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്  രേഖപ്പെടുത്തിയത്. ഡി.വൈ.എസ്.പി അനന്ദകൃ ഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെയാണ് നടപടി. മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ, ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന മണികണ്ഠൻ, പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരെ നേരത്തെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. മണി കണ്ഠൻ കേസിൽ പ്രതിയാണ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

      ബ്രാഞ്ച്സെക്രട്ടറിയുൾപ്പടെ ഉള്ളവരെയാണ് ഇന്ന് സിബിഐ അറസ്റ്റ് ചെയ്തത്. വിഷ്ണു സുര, ശാസ്താ മധു, റജി വർഗീസ്, ഹരിപ്രസാദ്, രാജു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ നാളെ എറണാകുളം സിജെഎം കോടതി യിൽ ഹാജരാക്കും.

     കേസിൽ സിബിഐ അന്വേഷണം നടത്തേണ്ടെന്ന സർക്കാർ ആവശ്യം അംഗീക രിക്കാതെയാണ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സിബിഎക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ചത്. സുപ്രീംകോടതി ഇത് ശരിവച്ചിരുന്നു.

       2019 ഫെബ്രുവരി 17ന് രാത്രി 7.45 നാണ് കാസർഗോഡ് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവരെ വാഹനങ്ങളിലെത്തിയ ഒരു സംഘം, ബൈക്ക് തടഞ്ഞ് നിർത്തി വെട്ടിക്കൊലപ്പെടുത്തിയത്. 14 പേരാണ് കേസിൽ പ്രതികൾ.

NDR News
01 Dec 2021 06:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents