പൂച്ചയെന്നു എന്ന് കരുതി എടുത്തു വളർത്തിയത് പുലികുഞ്ഞുങ്ങളെ
പുലിക്കുഞ്ഞുങ്ങളാണെന്ന് തിരിച്ചറിഞ്ഞതോടെ വനം വകുപ്പിന് കൈമാറി

ന്യൂഡൽഹി : കൃഷിയിടത്തിൽ നിന്നും പൂച്ചക്കുട്ടികളെന്നു കരുതി കർഷകൻ വളർത്താനായി വീട്ടിലേക്കു കൊണ്ടുപോയത് പുലിക്കുഞ്ഞുങ്ങളെ. മധ്യപ്രദേശിലാണ് അപൂർവ സംഭവം നടന്നത്. ബജ്രിഖേഡ ഗ്രാമത്തിലെ കർഷകനാണ് അബന്ധം സംഭവിച്ചത്.
കൃഷിയിടത്തിൽ കണ്ടെത്തിയ പൂച്ചക്കുഞ്ഞുങ്ങളെ അവിടെ ഉപേക്ഷിച്ചു പോരാതെ വീട്ടിൽ വളർത്താമെന്നു കരുതിയാണ് കർഷകൻ കൂടെകൊണ്ടുപോന്നത്. കുഞ്ഞുങ്ങളെ വീട്ടിൽ കൊണ്ടുവരിക മാത്രമല്ല അവയ്ക്ക് ഭക്ഷണം നൽകുകയും കുളിപ്പിക്കുകയും കിടക്കാൻ തുണികൾ നൽകുകയും ചെയ്തു.
അങ്ങനെ ഒരാഴ്ച കുഞ്ഞുങ്ങളെ സംരക്ഷിച്ചപ്പോഴാണ് കർഷകന് സംശയം തോന്നിത്തുടങ്ങിയത്. കരയുന്നതിനു പകരം കൊണ്ടുവന്ന പൂച്ചക്കുട്ടികൾ മുരളുകയാണ് ചെയ്തത്. ഉടൻതന്നെ അയൽവാസികളെ വിവരമറിയിച്ചു.
അയൽവാസികളെത്തി നിരീക്ഷിച്ചപ്പോഴാണ് പൂച്ചക്കുട്ടികളെയല്ല കർഷകൻ വളർത്തിയത് പുലിക്കുഞ്ഞുങ്ങളെയാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻതന്നെ ഇവർ പുലിക്കുഞ്ഞുങ്ങളുമായി വനംവകുപ്പ് അധികൃതരുടെ അടുത്തേക്ക് തിരിച്ചു. പുലിക്കുഞ്ഞുങ്ങളാണെന്ന് വ്യക്തമാക്കിയതോടെ അവയെ അധികൃതർക്ക് കൈമാറി കർഷകൻ മടങ്ങി.