അബലയല്ലെന്ന ബോധമാണ് സ്ത്രീശാക്തീകരണത്തിന്റെ തുടക്കം;കെ സച്ചിദാനന്ദൻ
കുടുംബശ്രീയും കേരള സാഹിത്യ അക്കാദമിയും കിലയും കുടുംബശ്രീ വനിതകൾക്കായി സംഘടിപ്പിക്കുന്ന സർഗം-2022 സാഹിത്യ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശ്ശൂർ: സ്ത്രീ അബലയല്ലെന്ന ബോധ്യത്തിൽനിന്നാണ് സ്ത്രീശാക്തീകരണം തുടങ്ങുന്നതെന്നും അവളുടെ സർഗവാസനകളെ നിലനിർത്താനുള്ള ശ്രമങ്ങൾ അതിന്റെ ഭാഗമാണെന്നും സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ പറഞ്ഞു. കുടുംബശ്രീയും കേരള സാഹിത്യ അക്കാദമിയും കിലയും കുടുംബശ്രീ വനിതകൾക്കായി സംഘടിപ്പിക്കുന്ന സർഗം-2022 സാഹിത്യ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി.പി. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ദീപാ നിശാന്ത്, മജീദ് സെയ്ദ്, അശ്വിനി ആർ. ജീവൻ, ലിസി, അബിൻ ജോസഫ്, ഇ. സന്ധ്യ, എൻ.ജി. നയനതാര, കുടുംബശ്രീ ഡയറക്ടർ ആശാ വർഗീസ്, കില അർബൻ സീനിയർ ഫാക്കൽറ്റി ഡോ. കെ. രാജേഷ്, ജില്ലാ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എ.എസ്. ശ്രുതി, കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ ഇൻചാർജ് കെ.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ശില്പശാല നാളെ സമാപിക്കും.