കെ - റെയിൽ നടപ്പായാൽ ആരുടെയും കിടപ്പാടം നഷ്ടമാകില്ല - മുഖ്യമന്ത്രി
നഷ്ട പരിഹാരത്തിന് കാലതാമസമുണ്ടാകില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കെ റെയില്‍ നടപ്പായതുകൊണ്ട് ആരുടെയും കിടപ്പാടം നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നഷ്ടപരിഹാരത്തിന് കാലതാമസം എടുക്കില്ല. ഒരാളെയും ദ്രോഹിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും ഇതിനായി വിചിത്ര സഖ്യം തന്നെ രൂപപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സമരങ്ങള്‍ക്ക് അതിവൈകാരിക പ്രാധാന്യം നല്‍കി മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. അര്‍ദ്ധ സത്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വരുന്ന തലമുറകള്‍ക്കും നാടിന്റെ ഭാവിക്കും വേണ്ടിയുള്ളതാണ് സില്‍വര്‍ ലൈന്‍ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹിക ആഘാത പഠനം നടത്താനാണ് നിലവിലെ സർവേ. മറിച്ച് ഭൂമി ഏറ്റെടുക്കാനുള്ള സർവേ അല്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.