വെന്റിലേറ്ററില്‍ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി
അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം.
കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസനെ വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റി. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തിലാണ് നടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു
മാര്‍ച്ച് 30ന് നെഞ്ചു വേദനയേത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച നടനെ ആന്‍ജിയോഗ്രാം പരിശോധനയെ തുടർന്ന് മാര്‍ച്ച് 31 ന് ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെങ്കിലും പിന്നീട് ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

