വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്
വെടിയുണ്ടകൾ ഇന്ത്യയിലും വിദേശത്തുമായി നിർമിച്ചതെന്നാണ് കണ്ടെത്തൽ

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണത്തിൽ വെടിയുണ്ടകള്‍ ഇന്ത്യയിലും വിദേശത്തുമായി നിര്‍മ്മിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്. വിദേശ കമ്പനിയോട് അന്വേഷണ സംഘം ഇത് സംബന്ധിച്ച വിവരങ്ങൾക്ക് രേഖമൂലം ആവശ്യപ്പെട്ടു.
കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിനടുത്തുളള ആളൊഴിഞ്ഞ പറമ്പില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു വെടിയുണ്ടകള്‍ കണ്ടെത്തിയത്. വെടിയുണ്ടകള്‍ ഇംഗ്ലണ്ടിലും ജര്‍മ്മനിയിലും പൂനെയിലും നിര്‍മ്മിച്ചവയാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തല്‍. ഇവയ്ക്ക് അഞ്ചു വര്‍ഷം മുതല്‍ 15 വര്‍ഷം വരെ പഴക്കമുണ്ട്.
ബാച്ച് നമ്പര്‍ അടക്കം ലഭിക്കാത്ത സാഹചര്യത്തിൽ ബാലിസ്റ്റിക് പരിശോധനയില്‍ ലഭിച്ച ചില അക്ഷരങ്ങള്‍ വെച്ചുള്ള അന്വേഷണമാണ് വിദേശത്തെ കമ്പനിയിലേക്ക് എത്തിയത്. കേരളത്തിലെ റൈഫിള്‍ ക്ലബ്ബ്, അംഗീകൃത ഏജന്‍സി വഴിയും വെടിയുണ്ടകളുടെ വില്‍പ്പനയടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.