നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും
രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ സഭ പ്രക്ഷുബ്ധമായേക്കും

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമ സഭയുടെ അഞ്ചാം സമ്മേളനം ഇന്ന് ആരംഭിക്കും. ജൂൺ 27 മുതൽ 23 ദിവസത്തേക്കാണ് സഭാ സമ്മേളനം. ഈ സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ സമ്മേളനത്തിൽ ചര്‍ച്ച ചെയ്ത് പാസാക്കും. 23 ദിവസങ്ങളില്‍ 13 ദിവസം ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കാണ് നീക്കിവച്ചത്.
രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ തകർത്തതും സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്ക് എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലും അടക്കം വിവാദ വിഷയങ്ങൾ വലിയ ചർച്ച ആകുമെന്നാണ് കരുതുന്നത്. രാഹുലിന്റെ ഓഫീസിന് നേരെ നടന്ന അക്രമം ആദ്യ ദിനം തന്നെ അടിയന്തിര പ്രമേയമായി കൊണ്ട് വരാനും പ്രതിപക്ഷം നീക്കം നടത്തുന്നുണ്ട്. അതേസമയം, സില്‍വര്‍ലൈന്‍ പദ്ധതി, ബഫര്‍ സോണ്‍ വിഷയങ്ങളിലെ സര്‍ക്കാർ നിലപാടും ചർച്ചാ വിഷയമാകും.
അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ ക്കായി നാലു ദിവസവും ധനകാര്യബില്‍ ഉള്‍പ്പെടെയുള്ള ബില്ലുകളുടെ പരിഗണനക്കായി നാല് ദിവസവും ഉപധനാഭ്യാര്‍ത്ഥനക്കും ധനവിനിയോഗ ബില്ലുകള്‍ക്കായി രണ്ട് ദിവസവും നീക്കിവച്ചിട്ടുണ്ട്.