ലോകായുക്ത നിയമഭേദഗതി ഇന്ന് നിയസഭയില്‍
ബില്ലിനെ എതിർക്കുമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ലോകായുക്ത നിയമഭേതഗതി ഇന്ന് നിയസഭയില്‍ അവതരിപ്പിക്കും. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെയും ലോകായുക്തയായി നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് കേരള ലോകായുക്ത ഭേദഗതി ബിൽ. അതേസമയം, ബില്ലിനെ എതിർക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.
സർവകലാശാല നിയമ ഭേദഗതി ബില്ല് ഈ മാസം 24നാകും സഭയിൽ അവതരിപ്പിക്കുക. സർവകലാശാല നിയമ ഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥ സർവകലാശാല വൈസ് ചാൻസിലർമാരുടെ പ്രായപരിധി 60ൽ നിന്നും 65ആക്കി ഉയർത്തുകയാണ്. കൂടാതെ സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നിൽ നിന്നും അഞ്ചാക്കുക എന്നതും ബില്ലിൽ വ്യവസ്ഥയുണ്ട്. വി സിയ്ക്ക് പുറമെ ചാൻസിലറുടെ നോമിനിയായ ഒരാൾ, ഒരു സർക്കാർ നോമിനി, യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ ചെയർമാന്‍റെ നോമിനി, സിൻഡിക്കേറ്റിൽ നിന്നും ഒരാൾ എന്നിങ്ങനെ സെർച്ച് കമ്മിറ്റിയും ഭേദഗതിയിൽ ശുപാർശ ചെയ്യുന്നു.
അതേസമയം, ലോകായുക്ത ബില്ല് ഇന്ന് സഭ പരിഗണിക്കുമ്പോള്‍ ഇരു ബില്ലുകളും എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ വ്യക്തമാക്കി. മൂന്ന് ദിവസത്തെ സഭാ സമ്മേളനം ഒഴിവാക്കാനും ഇന്നലെ ചേർന്ന കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു.