ഫറൂഖിലെ തീപ്പിടിത്തം; പോലീസ് കേസെടുത്തു
ഗോഡൗൺ പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെ

കോഴിക്കോട്: ഫറൂഖ് ചെറുവണ്ണൂരിൽ പെയിൻ്റ് ഗോഡൗണിലുണ്ടായ തീപ്പിടുത്തത്തില്‍ പൊലീസ് കേസെടുത്തു. ലൈന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനും അപകടകരമായ രാസവസ്തുക്കള്‍ സൂക്ഷിച്ചതിനുമാണ് കേസ്. തീപ്പിടുത്തം സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിസിപി ഡോ: എ. ശ്രീനിവാസ് അറിയിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഗോഡൗൺ പ്രവര്‍ത്തിക്കുന്നതെന്നും ക്രമക്കേടുകള്‍ ഉണ്ടായതായാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകീട്ടോടെയായിരുന്നു നഗരത്തിൽ പെയിൻ്റ് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ വൻ തീപ്പിടുത്തം ഉണ്ടായത്. തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. ഉടൻ മീഞ്ചന്ത ഫയര്‍സ്റ്റേഷനില്‍ നിന്നും 3 യൂണിറ്റ് സ്ഥലത്തെത്തി തീ കെടുത്താന്‍ തുടങ്ങിയെങ്കിലും തീ ആളിപ്പടരുകയായിരുന്നു. തുടർന്ന് സമീപ വാസികളെ ഒഴിപ്പിക്കുകയും സ്ഥലത്തെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തു.
മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദേശപ്രകാരം എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകട സമയത്ത് ഗോഡൗനിനകത്തുണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെട്ടു. ജീവനക്കാരനായ സുഹൈലിന് നിസാരമായ പരിക്കുണ്ട്.