പേരാമ്പ്രയിലെ കഞ്ചാവ് കേസ് പ്രതിക്ക് പത്ത് വര്‍ഷം തടവ്
കേസിൽ രണ്ടാം പ്രതിയെ കോടതി വിട്ടയച്ചു

പേരാമ്പ്ര: കഞ്ചാവ് വേട്ടയില്‍ പോലീസ് പിടികൂടിയ പ്രതിക്ക് പത്തു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. അതേസമയം, കേസിൽ രണ്ടാം പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. വടകര നാര്‍ക്കോട്ടിക്ക്‌സ്‌പെഷ്യല്‍ കോടതി ജഡ്ജി വി. പി. എം. സുരേഷ് ബാബുവാണ് കേസിൽ വിധി പ്രസ്താവിച്ചത്.
കേസിലെ ഒന്നാം പ്രതി കാസര്‍കോട് ഉപ്പള സ്വദേശി ലാല്‍ബാഗില്‍ കിരണ്‍ കുമാർ എച്ചി(24)നെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 6 മാസം തടവ് അനുഭവിക്കണം. കേസിലെ രണ്ടാം പ്രതി കാസര്‍കോട് ബായിക്കട്ടെ സ്വദേശി കിരണ്‍ ടി(27)യെ കോടതി നിരുപാധികം വിട്ടയച്ചു. ഇയാൾക്കെതിരെ ചുമത്തിയ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
2020 നവംബർ 21നാണ് കേസിനാസ്പദമായ സംഭവം. കെ. എൽ. 10 എ.യു. 8070 നമ്പര്‍ ഫോര്‍ഡ് ഫിഗോ കാറില്‍ കടത്തിയ 20.920 കിലോഗ്രാം കഞ്ചാവ് പേരാമ്പ്ര സാഗര്‍ ഹോട്ടലിനു സമീപം വെച്ചാണ് പിടികൂടിയത്.