പാലക്കാട് ഹണി ട്രാപ് കേസിൽ രണ്ടു പേർ കൂടി പിടിയിൽ
ഇരിങ്ങാലക്കുടയിലെ വ്യവസായിയെയാണ് ഹണിട്രാപ്പിൽ കുരുക്കിയത്
പാലക്കാട്: പാലക്കാട്ടെ ഹണിട്രാപ്പ് കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. തൃശ്ശൂർ ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത്(20) റോഷിത്(20) എന്നിവരെയാണ് പാലക്കാട് സൗത്ത് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായിട്ടുണ്ട്.
ഇരിങ്ങാലക്കുടയിലെ വ്യവസായിയെയാണ് ഹണിട്രാപ്പിൽ കുരുക്കി പണം തട്ടിയത്. കേസിൽ നവമാധ്യമങ്ങളിൽ വൈറലായ ദമ്പതിമാർ അടക്കം ആറുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കൊല്ലം സ്വദേശിയും എറണാകുളം കാക്കനാട്ട് താമസക്കാരിയുമായ ദേവു (24), ഭർത്താവ് കണ്ണൂർ സ്വദേശിയായ ഗോകുൽദീപ് (29), കോട്ടയം പാലാ സ്വദേശി ശരത് (24), തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്.

