സിദ്ദീഖ് കാപ്പന് ജാമ്യക്കാരെ കിട്ടി; ഒരാൾ ലക്നോ മുൻ വി.സി.
സാമൂഹ്യ പ്രവർത്തകയുമായ രൂപ് രേഖ വർമ, ലക്നൗ സ്വദേശിയായ റിയാസുദ്ദീൻ എന്നിവരാണ്

ദില്ലി : യുഎപിഎ കേസിൽ ജയിലിലായ സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികൾ പൂർത്തിയായി. ലക്നൗ സർവകലാശാല മുൻ വിസിയും സാമൂഹ്യ പ്രവർത്തകയുമായ രൂപ് രേഖ വർമ, ലക്നൗ സ്വദേശിയായ റിയാസുദ്ദീൻ എന്നിവരാണ് കാപ്പന് വേണ്ടി ജാമ്യം നിന്നത്. ഓരോ ലക്ഷം രൂപയും രണ്ടു യുപി സ്വദേശികളുടെ ആൾ ജാമ്യവും വേണമെന്നായിരുന്നു വ്യവസ്ഥ.
സ്വന്തം കാറാണ് രൂപ് രേഖ വർമ ജാമ്യമായി നൽകിയത്. യുപി സ്വദേശികളായ ജാമ്യക്കാരെ കിട്ടാത്തതിനാൽ നടപടികൾ വൈകുക യാണെന്നറിഞ്ഞാണ് രൂപ് രേഖ വർമ തയ്യാറായത്. സാമൂഹ്യ പ്രവർത്തകയുമായ രൂപ് രേഖ വർമ, ലക്നൗ സ്വദേശിയായ റിയാസുദ്ദീൻ എന്നിവരാണ് . വൈകുന്നേരത്തോടെ ഇരുവരും ജയിലിലെത്തി ഒപ്പിട്ടു.
പരിശോധന പൂർത്തി യാകുന്നതോടെ യുഎപിഎ കേസിൽ സിദ്ദിഖ് കാപ്പന് ജാമ്യം കിട്ടും. എന്നാൽ ഇഡി കേസിൽ കൂടി ജാമ്യം ലഭിച്ചാലേ പുറത്തിറ ങ്ങാനാകൂ. വെള്ളിയാഴ്ച യാണ് ജാമ്യാപേക്ഷ ലക്നൗ സെഷൻസ് കോടതി പരിഗണിക്കുന്നത്.