ചങ്ങനാശേരിയിലെ 'ദൃശ്യം മോഡല്‍' കൊലപാതകം; പ്രതി അറസ്റ്റില്‍
പ്രതിയെ ചങ്ങനാശേരി പോലീസിന് കൈമാറി .
ചങ്ങനാശ്ശേരി :ചങ്ങനാശേരിയില്‍ ബിജെപി പ്രര്‍ത്തകന്‍ ബിന്ദുകുമാറി നെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചു മൂടിയ കേസില്‍ പ്രതി മുത്തുകുമാര്‍ അറസ്റ്റില്‍. ആലപ്പുഴ നോര്‍ത്ത് സിഐ രാജേഷിന്റെ നേതൃത്വത്തി ലുള്ള സംഘമാണ് മുത്തുകുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ ചങ്ങനാശേരി പൊലീസിന് കൈമാറി.
ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സെപ്റ്റംബര്‍ 26-ാം തീയതി മുതലാണ് ആലപ്പുഴ സ്വദേശി ബിന്ദുകുമാറിനെ കാണാതായത്. 28-ാം തീയതി ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തു.
ശനിയാഴ്ച രാവിലെയാണ് ചങ്ങനാശ്ശേരി എ.സി. റോഡില്‍ രണ്ടാംപാലത്തിന് സമീപത്തെ മുത്തു കുമാറിന്റെ വീട്ടില്‍നിന്ന് ബിന്ദുകുമാറിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ബിന്ദു കുമാറിനെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ തറ തുരന്ന് കുഴി ച്ചിടുകയും പിന്നീട് കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയുമായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബിന്ദുകുമാറി ന്റെ ബൈക്ക് കോട്ടയം വാകത്താന ത്തെ തോട്ടില്‍നിന്ന് കണ്ടെത്തി. അടുത്ത ദിവസങ്ങളില്‍ ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ചങ്ങനാശ്ശേരി ഭാഗത്തായിരുന്നു വെന്നും വ്യക്തമായിരുന്നു. ഈ തെളിവെല്ലാം പ്രതിയെ പിടികൂടാൻ സഹായകമായി.
ആലപ്പുഴ കലവൂരില്‍ നിന്നാണ് മുത്തുകുമാറിനെ അറസ്റ്റ് ചെയ്ത ത്. ഇയാളെ ചങ്ങനാശ്ശേരി പൊലീസിന് കൈമാറി.കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. മദ്യപാനത്തിനിടെയുണ്ടാ യ തര്‍ക്കത്തിനൊടുവിലാണ് കൊല പ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി. കോട്ടയം പുതുപ്പള്ളി സ്വദേശികളായ രണ്ട് പേരെക്കൂടി പിടികൂടാനുള്ളതായിപറയുന്നു. ഇവര്‍ കേരളം വിട്ടതായാണ് സൂചന

