ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്ന സംഭവം; മൂന്ന് പേര്‍കൂടി അറസ്റ്റില്‍
നിര്‍മാണത്തിലെ അപാകതയാണ് പന്തല്‍ തകരാന്‍ കാരണ മെന്നാണ് രക്ഷിതാക്ക ളുടെ ആരോപണം.

കാസര്‍കോട് : സ്‌കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നതില്‍ മൂന്നുപേര്‍കൂടി അറസ്റ്റിലായി. ബേക്കൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ പരിപാടിയ്ക്കിടെയാണ് സംഭവം. മഞ്ചേശ്വരം ഉപജില്ലാ ശാസത്രമേള നടക്കുന്നതിനിടെ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ യാണ് പന്തല്‍ തകര്‍ന്നുവീണത്. ഇരുമ്പ് വടികള്‍ കൊണ്ടും തകര ഷീറ്റുകള്‍ കൊണ്ടും നിര്‍മിച്ച പന്ത ലാണ് വീണത്. പന്തലിനടിയില്‍പെട്ട വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്. കരാറുകാരായ അഹമ്മദ് അലി, അബ്ദുല്‍ ബഷീര്‍, തൊഴിലാളിയ ഷാമില്‍ എന്നിവരാണ് പിടിയിലാ യത്. ഇതോടെ കേസില്‍ അറസ്റ്റി ലായവരുടെ എണ്ണം ആറായി.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാ ണ് പന്തൽ തകര്‍ന്നു വീണത്. ഉച്ച ഭക്ഷണത്തിനായുള്ള ഇടവേളയായ തിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.അപകടത്തില്‍ 30 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ ഏഴുപേരുടെ നില ഗുരുതര മാണ്. ഇവരെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരി ക്കുകയാണ്.
നിര്‍മാണത്തിലെ അപാകതയാണ് പന്തല്‍ തകരാന്‍ കാരണമെന്നാണ് രക്ഷിതാക്കളുടെ ആരോപണം. സംഭവത്തില്‍ കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍ദ്ദേശം നല്‍കി.