ബലാത്സംഗ കേസ്; എല്‍ദോസിനെതിരെ കെ.പി.സി.സി തീരുമാനം ഇന്നുണ്ടായേക്കും
എല്‍ദോസ് കുന്നപ്പിള്ളി ല്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും.
 
                        പെരുമ്പാവൂർ :ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് എതിരായ കെപിസിസി അച്ചടക്ക നടപടിയില്‍ ഇന്ന് തീരുമാനമുണ്ടാ യേക്കും. നടപടിയില്‍ പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായം ഉണ്ട്. ഒളിവില്‍ പോയത് ശരിയായില്ല എന്നും നടപടി വൈകി എന്നും ചിലര്‍ പറയുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയ സാഹചര്യത്തില്‍ എല്‍ദോസ് പറയുന്നത് കൂടി കേള്‍ക്കണം എന്നാണ് മറുവിഭാഗം പറയുന്നത്.
മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി ഉത്തരവ് പ്രകാരം ഇന്ന് രാവിലെ 9 ന് തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാ കാനാണ് നിര്‍ദേശം. അതേ സമയം എല്‍ദോസ് കുന്നപ്പിള്ളില്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. ചോദ്യം ചെയ്യലിന് എത്തുന്ന എല്‍ദോസിനെ പൊലീസ് അറസ്റ്റ് ചെയ്യും.തുടര്‍ന്ന് അഞ്ച് ലക്ഷം രൂപയുടെയും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലും വിട്ടയക്കാനാണ് കോടതി ഉത്തരവ്. എംഎല്‍എ യു മായി വിവിധയിടങ്ങളില്‍ തെളി വെടുപ്പ് നടത്താനുമാണ് പോലീസി ന്റെ തീരുമാനം.
11 ദിവസമായി ഒളിവിലായിരുന്ന എംഎല്‍എ ഇന്നലെയാണ് പെരുമ്പാവൂരിലെ വീട്ടില്‍ തിരിച്ചെ ത്തിയത്.പത്തു ദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകാനാണ് കോടതി നിര്‍ദ്ദേ ശിച്ചിട്ടുള്ളത്. ബലാത്സംഗ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പരാതി ക്കാരിയെ നവമാധ്യമങ്ങള്‍ വഴി ആക്ഷേപിച്ചുവെന്ന പരാതിയില്‍ മറ്റൊരു കേസ് കൂടി പോലീസ് എല്‍ദോസിനെതിരെ എടുത്തിരു ന്നു. പേട്ട പോലീസാണ് കേസെടു ത്തത്.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            